യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണ് ഇത്. യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഡിജിപിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവൃത്തി യുവജന സംഘടനകൾക്ക് അപമാനമാണെന്നും വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കാനായുള്ള കോടികൾ എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബാംഗ്ളൂർ ഉള്ള കമ്പനിയാണ് ഐഡി കാർഡ് ഉണ്ടാക്കാനുള്ള ആപ്പ് നിർമിച്ചു നൽകിയത്. തിരഞ്ഞെടുപ്പ് പോലും ആട്ടിമറിക്കാൻ പറ്റുന്ന ആപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഐഡി കർഡുകൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലും ഇത് ഉപയോഗിച്ച് കഴിയും. കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ടെന്നും കൃത്യമായി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.