വീട്ടാവശ്യങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കുമുള്ള പാചകവാതകത്തിന്റെ വില ക്രമാതീതമായി തന്നെ ഉയർന്നിട്ടുണ്ട്. ഗാർഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയുമായാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 1100 ഉം വാണിജ്യ സിലിണ്ടറിന്റെ വില 2124 ഉം ആയി. മോഡി സർക്കാരിന്റെ ജനങ്ങളോടുള്ള ഈ സ്നേഹപ്രകടനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എട്ടു വർഷത്തിനിടെ വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചത് 160 ശതമാനമാണ്. ഗാർഹിക സിലിൻഡറിന് 2014ൽ 410 രൂപയായിരുന്നു. ഇപ്പോൾ 1110രൂപയായി. ബാക്കിയുള്ള പകൽകൊള്ളകളും സ്വകാര്യവത്കരണങ്ങളും ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല എന്ന് തോന്നിയിട്ടാകണം കഞ്ഞിയിൽ തന്നെ മണ്ണ് വാരിയിടാനുള്ള നിരന്തരമായ ഈ ശ്രമങ്ങൾ.