പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻ കോർപറ്റുകൾ എടുക്കുന്ന കോടികളുടെ വായ്പ തിരിച്ചടക്കാതെ കിട്ടാക്കടമായി വരുമ്പോൾ ബാങ്കുകൾക്ക് മൂലധനമായും ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെ പണം ചോർത്തിക്കൊടുക്കുന്നു. വലിയ സാമ്പത്തിക ഭദ്രതയുള്ള ലൈഫ് ഇൻഷുറൻസ് കോർപറേഷനെ എങ്ങനെയും സ്വകാര്യ മേഖലക്ക് കൈമാറുകയെന്നത് മോദി ഭരണത്തിന്റെ ലക്ഷ്യമാണ്. എൽ ഐസിയുടെ ഓഹരി വിൽപന തുടങ്ങി വെച്ചതും അദാനി പോലുള്ള സ്വകാര്യ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിപ്പിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. രാജ്യത്തു നിലനിൽക്കുന്നതിൽ തങ്ങളെക്കൊണ്ടാവുന്നതൊക്കെ വിറ്റഴിക്കാനുള്ള മോഡി സർക്കാരിന്റെ മറ്റൊരു നീക്കമായി ഇതിനെയും കാണാം എന്ന് മാത്രം.