സുധീർ ഇബ്രാഹിം

ഇല്ലാത്ത കത്തിൻ്റെ പേരിൽ കോർപ്പറേഷന്‌ മുന്നിൽ ബി ജെ പിയുടെ നേത്യത്വത്തിൽ നടക്കുന്ന അക്രമ സമരത്തിൽ നിന്നുള്ള കാഴ്ചയാണ്‌. വനിതാ പോലീസിൻ്റെ മുടിയിൽ പിടിച്ച്‌ വലിച്ചിഴക്കുന്ന ഈ ബഹുമാന്യ വനിത, കോർപ്പറേഷനിലെ പുന്നയ്ക്കാമുകൾ വാർഡ്‌ ബി ജെ പി കൗൺസിലർ മഞ്ജു ആണ്‌.

എന്തിനാണ്‌ ഈ അഭ്യാസം…?

മേയർ പാർട്ടികാരെ നിയമിക്കാൻ ജില്ലാ സെക്രട്ടറിക്ക്‌ കത്ത്‌ നൽകിയത്രെ…ധാർമ്മിക രോക്ഷം തിളച്ച്‌ പൊന്തണമല്ലോ….!!

വേണം… വേണം…. ആട്ടെ, ഈ ബഹുമാന്യ വനിതയുടെ ഭർത്താവ്‌ എന്ത്‌ ചെയ്യുന്നു…?

കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. ജോലി ഡ്രൈവർ എന്നാണെങ്കിലും പുള്ളി ജോലി ചെയ്യുന്നത്‌ അറ്റൻഡർ പോസ്റ്റിലാണ്‌…. എല്ലാം ജീ യുടെ അനുഗ്രഹം..!

ഏത്‌.. ഇന്നലെ വരെ ബോലോ ഭാരത്‌ മാതാ കീ എന്ന് വിളിച്ച്‌ നടന്ന സ്വന്തം പ്രവർത്തകനെ, മരിച്ച ശേഷം  ട്രോളുന്ന കെ സുരേന്ദ്രൻ്റെ മകന് ‘ യോഗ്യതയുടെ’ അടിസ്ഥാനത്തിൽ ജോലി ലഭിച്ച അതേ സ്ഥാപനത്തിലോ…!

ഓ… അത്‌ തന്നെ….

കുട്ടികൾ എന്ത്‌ ചെയ്യുന്നു..?

മകനാ… അവന്‌ എം പി ക്വാട്ടയിൽ കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ കിട്ടി അവിടെ പഠിക്കുന്നു..!

ഏത്‌ എം പി ..!

മുരളീധർജീ…കേന്ദ്ര സഹ..!

ഈ വനിതാ പോലീസുകാരിയുടെ തലമുടിയിൽ കുത്തിപ്പിടിച്ചിരിക്കുന്നത്‌ എന്തിനാന്നാ പറഞ്ഞത്‌..?

പാർട്ടിക്കാരെ ജോലിയിൽ തിരുകി കയറ്റാൻ മേയർ കത്ത്‌ എഴുതി എന്നതിൻ്റെ പേരിൽ…..!

ഓക്കെ നടക്കട്ടെ…..!!

Leave A Reply

Exit mobile version