തൊടുപുഴ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് രാഷ്ട്രീയ മത്സരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നിലപാട് താനും വിശദീകരിച്ചതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജയരാജനെതിരെ കൂടുതൽ തെളിവുകൾ കൊണ്ടുവരികയാണെങ്കിൽ കൊണ്ടുവരട്ടേ. മറുപടി പറയാൻ ജയരാജന് തന്നെ സാധിക്കും. ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

പൗരത്വവുമായി ബന്ധപ്പെട്ട് മൂന്ന് മലബാർ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന ഭരണഘടനാ സംരക്ഷണറാലിയിൽ പ്രത്യേകിച്ച് ആരെയും ക്ഷണിക്കുകയല്ല, എല്ലാവരെയും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പൗരത്വ ഭേദഗതി എന്നുപറഞ്ഞ് നടപ്പാക്കുന്ന ഹിന്ദുത്വ അജൻഡയിലേക്കുള്ള നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കും. സഹകരിക്കാൻ തയ്യാറുള്ള എല്ലവിഭാഗങ്ങളെയും അണിനിരത്തി മുന്നോട്ടുപോകും.

ബിജെപിക്ക് കേരളത്തിലെ ഒരു മണ്ഡലത്തിലും നിർണായകമായ സ്വാധീന ശക്തിയോ ജയിക്കുന്ന ഒരവസ്ഥയോ ഇല്ല. 20 മണ്ഡലത്തിലും പരാജയപ്പെടും. എം വി ഗോവിന്ദൻ പറഞ്ഞു.

Leave A Reply

Exit mobile version