Close Menu
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • INTERVIEW
  • ARTICLES
    • MURIPPATHAL
  • VIDEO
  • SOCIAL MEDIA
  • SPORTS
  • EDUCATION
What's Hot

സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

April 3, 2024

25 കോടി വാഗ്ദാനംചെയ്തു: ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്‌റ്റ്‌ ചെയ്യും; അതിഷി

April 2, 2024

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം

March 28, 2024
Facebook X (Twitter) Instagram
Breaking News
  • Retrobet Casino Retro Games & Modern Wins Await
  • Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
  • Slottica Casino Polska Bonus 50fs
  • Kostenlose Plinko Demo Online Zocken Ohne Risiko
  • “Zocken Sie Plinko O Geld 2023
  • Plinko Casinos 2025 Im Test >> Plinko Online Spielen
  • Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
  • Gratis-slots Play Just For Fun 100 Free Spins-bonus
  • Logowanie Na Slottica Kasyno
  • Polskie Kasyna On The Web: Kompletny Przewodnik 2024
  • “Spielen Sie Plinko O Geld 2023
  • Kritische Rezension des Spiels für das Online-Casino Plinko
  • Online Spielothek Sunmaker Spielothek-spiele Und Mehr”
  • “Spielen Sie Plinko 1 Geld 2023
  • Über 3 1000 Online-spiele Kostenlos Spielen
Facebook X (Twitter) Instagram
T21 MediaT21 Media
Sunday, May 11
  • KERALA

    2016 ൽ വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചു; കെ മുരളീധരൻ

    December 27, 2024

    ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്; മുഖ്യമന്ത്രി

    December 27, 2024

    എഴുതിയാലും തീരാത്ത കഥയായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും; എം വി ഗോവിന്ദൻ

    December 26, 2024

    നമുക് നഷ്ടമായത് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെ; മുഖ്യമന്ത്രി

    December 26, 2024

    വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്

    November 21, 2024
  • INDIA

    സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ

    May 4, 2024

    കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

    May 2, 2024

    മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: ചെങ്കോട്ട മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകും; കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ

    April 9, 2024

    സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

    April 3, 2024

    നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ അവകാശമില്ല: മുൻ ബിജെപി എംപി സന്തോഷ് അഹ്ലാവത്

    April 3, 2024
  • WORLD

    നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാൻ വേദി ഒരുക്കിയത് നാണക്കേട്; അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോൺഗ്രസ് വനിതാ അംഗങ്ങൾ

    June 22, 2023

    ജയ്‌ശ്രീറാം വിളിച്ചില്ല: യു പി യിൽ മുസ്ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

    June 19, 2023

    ഫൈസര്‍ മേധാവികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച, ഫൈസര്‍ സംഘം സെപ്തംബറില്‍ കേരളത്തില്‍

    June 10, 2023

    അധ്വാനിക അടിമത്വം: ഇന്ത്യ മുന്നിൽ; യുഎൻ

    May 27, 2023

    തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 4,300 ആയി; മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന

    February 7, 2023
  • ENTERTAINMENT

    പ്രണയം വഞ്ചനയിലെത്തുമ്പോൾ; അതിശയിപ്പിക്കുന്ന ‘രേഖ’

    March 20, 2023

    അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിക്കുന്നു; പറഞ്ഞത് മറ്റൊന്ന്, വിമർശന ശരങ്ങൾ വേണ്ട

    February 6, 2023

    ‘അശുദ്ധിയല്ല, ചിന്തകളും അനാചാരങ്ങളും തുടച്ചു നീക്കാൻ വേണ്ടത് വിദ്യാഭ്യാസം’ മുൾമുനയിൽ നിർത്തി അയാലി

    January 29, 2023

    ‘ആര് വിലക്കിയാലും ഞങ്ങൾ കാണും, വിമർശനങ്ങളെ പേടിക്കാതെ സംഘപരിവാറേ’

    January 28, 2023

    ബിജു മോനോനൊപ്പം സുരാജ് വെഞ്ഞാറമൂടും; പുതിയ ചിത്രത്തിന് തുടക്കമായി

    January 25, 2023
  • INTERVIEW

    ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനോട് ചോദിച്ചിട്ട് തന്നെ കാര്യം

    March 9, 2023

    താൻ നാളെ എവിടെ നിൽക്കുമെന്ന് രാഹുൽ ഗാന്ധിക്ക് പോലുമറിയില്ല; ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു- രണ്ടാം ഭാഗം

    September 22, 2022

    രാജ്യം കൊടുക്കുന്നത് കോണ്‍ഗ്രസ് നടത്തിയ വര്‍ഗീയപ്രീണനത്തിൻ്റെ വില – ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നു- ഒന്നാം ഭാഗം

    September 22, 2022

    രാജസ്ഥാനിലെ എസ്എഫ്ഐ മുന്നേറ്റം അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു T21 നോട്

    August 30, 2022

    കിഫ്ബിക്കായുള്ള പോരാട്ടം നാടിനായുള്ള പോരാട്ടം; ഐ ബി സതീഷ് 

    August 12, 2022
  • ARTICLES
    1. MURIPPATHAL
    2. View All

    മാതൃഭൂമിയിലെ അനീഷ് ജേക്കബു ചേട്ടാ. ഇവിടെ കമോൺ

    November 5, 2022

    സുജിത് നായർ ഉമ്മൻചാണ്ടിയെ സുഖിപ്പിക്കുമ്പോൾ സംഭവിക്കുന്നത്….

    October 31, 2022

    മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ….

    October 24, 2022

    കേരളം ഗവര്‍ണറോടു ചോദിക്കുന്നു… താനാരുവ്വാ ഉവ്വേ….?

    October 17, 2022

    കൂടണയലിൻ്റെ രാഷ്ട്രീയം

    March 8, 2024

    കോർപ്പറേറ്റ് ബജറ്റിനെ മറയ്ക്കാൻ മാതൃഭൂമിയുടെ സാരി മേളം

    February 2, 2024

    ആരിഫ് മുഹമ്മദ് ഖാൻ ദിവ്യനെന്ന മൂഢചിന്തയിൽ – ദേശാഭിമാനി

    January 29, 2024

    രാമ ക്ഷേത്രം ഉയരുമ്പോൾ കൊല്ലപ്പെട്ട പൂജാരി ബാബാ ലാൽ ദാസിനെ വീണ്ടും ഓർക്കാം

    January 22, 2024
  • VIDEO

    നിർഭയം മുട്ടിടിക്കുമ്പോൾ

    March 9, 2023

    മായമാണെങ്കിലും പതഞ്ജലി തന്നെ കേന്ദ്രത്തിന് പ്രിയം

    March 9, 2023

    സാനിയോ ഒരു പ്രതീകം മാത്രം

    March 9, 2023

    പൊങ്കാല ചുടുകട്ടയിൽ തല തല്ലുന്ന സംഘികൾ

    March 9, 2023

    ചെന്നിത്തലയുടെ പൊങ്കാല ഏഷ്യാനെറ്റ് ന്യൂസിനോ സതീശനോ?

    March 9, 2023
  • SOCIAL MEDIA

    വിമർശകർക്ക് മറുപടിയുമായി പ്രിയ വർഗീസ്

    November 18, 2022

    ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും

    November 12, 2022

    ഒരു ‘ഗറ്റ് ഔട്ടി’ൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം; ഡോ. ജോൺ ബ്രിട്ടാസ് എം പി

    November 7, 2022

    ‘സഖാവിനെ സംരക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ’; പി ബിജുവിൻ്റെ ഓർമകൾ പങ്കുവെച്ച് എ എൻ ഷംസീർ

    November 4, 2022

    കമ്യൂണിസ്‌റ്റ്‌ വിരുദ്ധനും കോൺഗ്രസ്സുകാരനുമായിരുന്ന ടി പി രാജീവനെ കോൺഗ്രസ്‌ അപമാനിച്ചു?

    November 3, 2022
  • SPORTS

    മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

    March 3, 2023

    നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; അശ്വിന് അഞ്ച് വിക്കറ്റ്

    February 11, 2023

    പെലെയുടെ സംസ്കാരം ചൊവ്വാഴ്ച സ്വന്തം നാടായ സാൻ്റോസിൽ

    December 30, 2022

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

    December 30, 2022

    കറൻസിയിൽ മെസിയുടെ ചിത്രം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

    December 23, 2022
  • EDUCATION

    പ്ലസ് വൺ പ്രവേശനം നാളെ; വി ശിവൻകുട്ടി

    August 3, 2022

    ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേൽപ്പിക്കില്ല; വി ശിവൻകുട്ടി

    August 3, 2022

    പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22 ന് ആരംഭിക്കും;ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച

    July 26, 2022
T21 MediaT21 Media

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നാടിൻ്റെ നാവായി മാറിയ പത്രം : പിണറായി വിജയൻ

T21 MediaBy T21 MediaSeptember 6, 2022Updated:September 6, 2022 KERALA No Comments7 Mins Read
Share
Facebook Twitter LinkedIn Pinterest Email

പിണറായി വിജയൻ

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികം കടന്നുവരുന്നത് ഇടതുപക്ഷ പത്രങ്ങള്‍ക്കാകെ ദേശീയ രാഷ്ട്രീയത്തില്‍ വര്‍ദ്ധിച്ച പ്രസക്തിയുള്ള ഒരു ഘട്ടത്തിലാണ്. മാറിവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന പല വിധത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ ജനങ്ങളെയും നാടിനെയും പ്രാപ്തമാക്കുക എന്ന വലിയ ദൗത്യമാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പുതിയ കാലത്ത് ഏറ്റെടുക്കാനുള്ളത്.

അതിൻ്റെ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതാണ് ദേശാഭിമാനി പോലുള്ള പത്രങ്ങളുടെ കര്‍ത്തവ്യം. ഇത് വിജയകരമായി ഏറ്റെടുക്കാന്‍ വേണ്ട ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തനപശ്ചാത്തലവും പത്രപ്രവര്‍ത്തന പാരമ്പര്യവുമാണ് ദേശാഭിമാനിക്കുള്ളത്. പ്രതികൂലങ്ങളായ സാഹചര്യങ്ങളെ അതിജീവിച്ചു വളര്‍ന്നുവന്ന ആ ചരിത്രം പുതിയ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ ഏറ്റെടുക്കാനും പ്രതിസന്ധികളെ മറികടക്കാനും ദേശാഭിമാനിക്കു കരുത്തു നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാവര്‍ക്കും അറിയാവുന്നതുപോലെ സി പി എം ൻ്റെ മുഖപത്രമാണ് ദേശാഭിമാനി. സി പി എം ൻ്റെ രാഷ്ട്രീയ നയനിലപാടുകള്‍ ജനങ്ങളിലെത്തിക്കുക എന്നത് പത്രത്തിൻ്റെ അടിസ്ഥാന കര്‍ത്തവ്യം തന്നെയാണ്. അതു നിര്‍വ്വഹിച്ചുകൊണ്ടുതന്നെ ജനങ്ങള്‍ക്കാകെ സ്വീകാര്യമാകുന്ന ഒരു പൊതുപത്രം എന്ന വ്യക്തിത്വം ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുകയാണ് ദേശാഭിമാനി. രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ക്കു പോലും ഒഴിവാക്കാനാവാത്ത പത്രമായി അത് ഇന്നു മാറിയിരിക്കുന്നു.

ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പത്രങ്ങളോടല്ല, വാണിജ്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പത്രങ്ങളോടാണ് ദേശാഭിമാനി ഇന്നു നേരിട്ടു മത്സരിക്കുന്നത്. ആ മത്സരത്തിലും വ്യതിരിക്തമായ രാഷ്ട്രീയ വ്യക്തിത്വം നിലനിര്‍ത്താന്‍ ദേശാഭിമാനിക്കു കഴിയണം. ദേശാഭിമാനിയെ ഇന്നത്തെ നിലയിലേക്കു വളര്‍ത്തിയ വായനാസമൂഹം ആഗ്രഹിക്കുന്നത് അതുതന്നെയാണ്. അവരുടെ പിന്തുണയുണ്ടെങ്കില്‍ ദേശാഭിമാനിക്ക് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമായി മാറാന്‍ വലിയ വിഷമമൊന്നും ഉണ്ടാവില്ല.

രാജ്യത്തിന്റെ ഐക്യവും ജനങ്ങളുടെ ഒരുമയും വെല്ലുവിളിക്കപ്പെടുന്ന ഒരു ഘട്ടമാണിത്. രാഷ്ട്രത്തിന്റെ സാമ്പത്തികപരമായ പരമാധികാരവും അതിലൂടെ രാഷ്ട്രീയപരമായ അധികാരവും ഭീഷണി നേരിടുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസ്റ്റ് സങ്കല്‍പവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ക്കാകെ കാവല്‍ നില്‍ക്കുകയും അതിനു പിന്നില്‍ ജനങ്ങളെ ആശയപരമായി അണിനിരത്തുകയും ചെയ്യുക എന്നതാണ് ഇടതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന്റെ ഇന്നത്തെ പ്രധാന ദൗത്യം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ഏകാന്ത ദ്വീപുപോലെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ബദല്‍ നയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതി കേരളത്തിലുണ്ട്. ആ ബദലിനെ രാജ്യമാകെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബദലിന്റേതായ ആ രാഷ്ട്രീയത്തെയും അതിന്റെ പ്രതീകമായി നില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെയും സംരക്ഷിക്കുക എന്ന വലിയ കടമ കൂടി കേരളത്തിലെ ഇടതുപക്ഷ പത്രങ്ങള്‍ക്കു പൊതുവിലും ദേശാഭിമാനിക്കു പ്രത്യേകിച്ചും ഉണ്ട്.

സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഒക്കെ നിലനിന്നാലേ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കൂ. എല്ലാ മാധ്യമങ്ങള്‍ക്കും ഉണ്ടാവേണ്ട ഈ ബോധം ഇന്ത്യയിലെ പല പത്രങ്ങള്‍ക്കും ഇന്ന് ഇല്ല. ജനങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം നിലനിന്നാലേ അവരുടെ അറിയാനുള്ള സ്വാതന്ത്ര്യം ബാക്കിയുണ്ടാവൂ. അറിയാനുള്ള ആ സ്വാതന്ത്ര്യം നിലനിന്നാലേ മാധ്യമ പ്രവര്‍ത്തനവും ബാക്കിയുണ്ടാവൂ. ഇക്കാര്യവും പല മാധ്യമങ്ങളും മറന്നുപോകുന്ന നിലയുണ്ട്. ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ളതുകൊണ്ടാണ് ഈയവസരത്തില്‍ ഇതൊന്നു സൂചിപ്പിച്ചുവിടുന്നത്.

വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള ഏക ബദല്‍ ഇടതുപക്ഷത്തിന്റേതാണ്. ആ ബദലിനെ ദുര്‍ബലപ്പെടുത്താനുള്ള ഏതു ശ്രമവും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ തീവ്ര വലതുപക്ഷത്തിന്റെ താല്‍പര്യത്തിലുള്ളതാണ്. ഇത് തിരിച്ചറിയാന്‍ വൈകിയാല്‍ രാജ്യത്തിനും ജനത്ക്കും അത് ആപത്തുണ്ടാക്കും. വേണ്ട ഘട്ടങ്ങളിലെല്ലാം മുന്നറിയിപ്പ് നല്‍കിയ ചരിത്രമാണ് ഇടതുപക്ഷത്തിനും ഇടതുപക്ഷത്തിന്റെ പത്രങ്ങള്‍ക്കുമുള്ളത്.

പുതിയ കാലത്ത് മറന്നുകൂടാത്തതാണ് ആ ചരിത്രം. അത് ദേശാഭിമാനിയിലല്ല, ദേശാഭിമാനിയുടെ മുന്‍ഗാമിയായിരുന്ന ‘പ്രഭാത’ത്തിന്റെ കാലം മുതല്‍ക്കേ തുടങ്ങുന്നു. ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീര്‍ക്കാനുള്ള പോരാട്ടങ്ങളാണ് പ്രഭാതവും ദേശാഭിമാനിയും ഒക്കെ എന്നും ഏറ്റെടുത്തത്. ജാതീയത മുതല്‍ വര്‍ഗീയത വരെയും ഭൂപ്രമാണിത്തം മുതല്‍ സാമ്രാജ്യത്വം വരെയും രാജവാഴ്ച മുതല്‍ അമിതാധികാരവാഴ്ച വരെയും ഉള്ള സമസ്ത ജനവിരുദ്ധതകള്‍ക്കുമെതിരെ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം. എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങള്‍ക്കും കരുത്തു പകര്‍ന്നുകൊണ്ട് ജനങ്ങള്‍ക്കൊപ്പം നിന്ന ചരിത്രം.

നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സോഷ്യലിസ്റ്റ് സങ്കല്‍പത്തിന്റെയും മൂല്യങ്ങളെ യാഥാസ്ഥിതിക സങ്കല്‍പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ചരിത്രം. ജാതി – മത വിഭാഗീയതകള്‍ക്കും സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കും സാമുദായിക അനീതികള്‍ക്കുമെതിരെ ജനമനസ്സുകളെ ഒറ്റക്കെട്ടാക്കി പോരാട്ടത്തിന് അണിനിരത്തുന്നതില്‍ ആശയപരമായ വലിയ പങ്കുവഹിച്ച ഒരു പ്രസ്ഥാനത്തിന്റെ നീണ്ടകാലത്തെ പ്രവര്‍ത്തനവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ചരിത്രമാണിത്. നാടിനും ജനങ്ങള്‍ക്കും ഒപ്പം നിന്നതിന്റെ ത്യാഗോജ്വലമായ ഈ ചരിത്രം തന്നെയാണ് ദേശാഭിമാനിക്ക് ഇന്നുള്ള വിപുലമായ ജനസ്വീകാര്യതയുടെ അടിസ്ഥാനവും.

ഈ ഒരു പത്രമില്ലായിരുന്നെങ്കില്‍ കേരളം അറിയാതെ പോവുമായിരുന്ന എത്രയെത്ര സംഭവങ്ങള്‍ ഉണ്ട്. അതു പശ്ചാത്തലത്തില്‍ വെച്ചുനോക്കുമ്പോഴാണ് നാം ‘ദേശാഭിമാനി’യുടെ വിലയറിയുക. നക്‌സലൈറ്റ് വര്‍ഗീസിനെ നിരായുധനായി കീഴടങ്ങിയശേഷവും വെടിവെച്ചു കൊല്ലുകയായിരുന്നു പൊലീസ് എന്ന് ആദ്യം കേരളത്തോട് പറഞ്ഞത് ഈ പത്രമാണ്. അതുതന്നെയായിരുന്നു സത്യമെന്ന് ചരിത്രം തെളിയിച്ചു. ആര്‍ ഇ സി വിദ്യാര്‍ഥി രാജനെ കക്കയം ലോക്കപ്പിലിട്ട് ഉരുട്ടിക്കൊല്ലുകയായിരുന്നുവെന്ന് ദേശാഭിമാനി കേരളത്തോട് ആദ്യമായി പറഞ്ഞു. അതുതന്നെയായിരുന്നു സത്യമെന്നു ചരിത്രം തെളിയിച്ചു. അങ്ങനെ പൊള്ളിക്കുന്ന എത്രയോ സത്യങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് ‘നേരറിയാന്‍ നേരത്തെ അറിയാന്‍’ എന്ന ദേശാഭിമാനിയുടെ മുദ്രാവാചകം അര്‍ത്ഥവത്താകുന്നത്.

രാജാവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിമിതമായ ജനാധിപത്യം എന്ന മുദ്രാവാക്യത്തെ രാജാവിനെ മാറ്റിക്കൊണ്ടുള്ള സമ്പൂര്‍ണ ജനാധിപത്യം എന്ന മുദ്രാവാക്യംകൊണ്ട് പകരംവെച്ച് ജനാധിപത്യം സ്ഥാപിക്കാ\ുള്ള {ശമങ്ങള്‍ക്കു ചാലുകീറിയ ചരിത്രം ഉള്ള പത്രമാണിത്. രാജ്യം അമിതാധികാര സ്വേഛാധിപത്യ വാഴ്ചയിലേക്ക് പോകുന്നുവെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ പത്രം. ആഗോളവല്‍ക്കരണ നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം അപകടപ്പെടുന്നതിനെക്കുറിച്ച് ആദ്യം തന്നെ മുന്നറിയിപ്പ് നല്‍കിയ പത്രം. വര്‍ഗീയശക്തികള്‍ ഫാസിസ്റ്റ് പ്രവണത ശക്തിപ്പെടുത്തുന്നുവെന്ന് ആദ്യംതന്നെ ചൂണ്ടിക്കാട്ടിയ പത്രം. ജനകീയ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ച ദേശാഭിമാനി നാടും ജനങ്ങളും നേരിട്ട ദുരന്തങ്ങളെക്കുറിച്ച് എക്കാലവും ആദ്യംതന്നെ മുന്നറിയിപ്പ് നല്‍കിപ്പോന്നു.

പൊതുവെ പത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് അവയ്ക്കു പിന്നിലുള്ള മൂലധന താല്‍പര്യങ്ങളും അതിന്റെ പ്രാതിനിധ്യം വഹിക്കുന്ന പ്രത്യയശാസ്ത്ര താല്‍പര്യങ്ങളുമാണ്. മേല്‍ക്കൈ അവയ്ക്കാകുമ്പോള്‍ പത്രങ്ങളില്‍ ഇല്ലാതായി പോകുന്നതു ജനകീയ താല്‍പര്യങ്ങളാണ്. ആ ജനകീയ താല്‍പര്യങ്ങള്‍ എന്നും വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ചു ‘ദേശാഭിമാനി’. ഒപ്പം, നാടും ജനങ്ങളും നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് സമയോചിതമായി ഇടപെട്ട് മുന്നറിയിപ്പ് നല്‍കിപ്പോരുകയും ചെയ്തു.

പത്രം നടത്താനുള്ള പത്ര ഉടമയുടെ സ്വാതന്ത്ര്യം എന്നു നിര്‍വ്വചിക്കപ്പെട്ടിരുന്ന പത്രസ്വാതന്ത്ര്യത്തെ സത്യമറിയാനുള്ള പത്രവായനക്കാരന്റെ സ്വാതന്ത്ര്യമെന്ന നിര്‍വചനംകൊണ്ടു പകരംവെച്ചു ഈ പത്രം. മൂടിവെക്കപ്പെട്ട സത്യങ്ങളെ വായനക്കാരന്റെ മനസ്സിനുമുമ്പിലേക്കു നീക്കിവെച്ച ചരിത്രമാണ് ദേശാഭിമാനിക്കുള്ളത്.

ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സമരത്തില്‍ പരിമിതപ്പെട്ടു നിന്നിരുന്ന നമ്മുടെ നവോത്ഥാന സംസ്‌കാരത്തെ സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ കൂടി അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം നല്‍കി മുമ്പോട്ടു കൊണ്ടുപോന്നത് ഇടതുപക്ഷ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയ സാംസ്‌കാരികധാരയെയാണ് ദേശാഭിമാനി പ്രതിനിധീകരിച്ചത്.

സര്‍ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ കിരാതഭരണത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതു മുതല്‍ മുഖ്യധാരാ പത്രങ്ങളൊക്കെ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങളെ വാഴ്ത്തിക്കൊണ്ടിരുന്ന ഘട്ടത്തില്‍തന്നെ അത് ആദ്യം രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെയും പിന്നീട് രാഷ്ട്രീയ പരമാധികാരത്തെയും അപായപ്പെടുത്തുമെന്ന് ജാഗ്രതപ്പെടുത്തിയതു വരെ ദേശാഭിമാനി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ {പസ്ഥാനമാണ്. ആ പ്രസ്ഥാനത്തിന്റെ ജിഹ്വയായി നിന്ന് അതിന്റെ സന്ദേശങ്ങളെ ജനമനസ്സുകളില്‍ ശക്തമായി പതിപ്പിച്ചത് ദേശാഭിമാനിയാണ്. ആ അര്‍ത്ഥത്തിലാണ് കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റുന്നതില്‍ ദേശാഭിമാനിക്കു വലിയ പങ്കുണ്ട് എന്നു പറയുന്നത്.

ഇങ്ങനെ നിഷ്‌കര്‍ഷയോടെ ജനതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു എന്നതിന് ‘{പഭാത’ത്തിനായാലും ‘ദേശാഭിമാനി’ക്കായാലും ഓരോ ഘട്ടത്തിലും വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ടുതാനും. 1935 ജനുവരി ഒന്നിനാണ് ഇ എം എസിന്റെ പത്രാധിപത്യത്തില്‍ ‘പ്രഭാതം’ പുറത്തുവരുന്നത്. കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും യാഥാസ്ഥിതിക വാദങ്ങളെ വെല്ലുവിളിക്കുന്നതുമായിരുന്നു ‘പ്രഭാതം’. പത്തുമാസം പോലും ആ പത്രം തുടര്‍ന്നില്ല. അതിനുമുമ്പുതന്നെ വന്‍ പിഴയിട്ട് അധികാരികള്‍ ആ പത്രം പൂട്ടിച്ചു. ചൊവ്വര പരമേശ്വരന്റെ ‘ആത്മനാദം’ എന്ന കവിത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു താങ്ങാനാകാത്ത പിഴയിട്ട് പത്രം പൂട്ടിച്ചത്.

1935 ല്‍ ഷൊര്‍ണ്ണൂരില്‍ പൂട്ടിയ പത്രം 38 ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി കോഴിക്കോട്ടുനിന്ന് വീണ്ടും വന്നു; ഇ എം എസിന്റെ തന്നെ പത്രാധിപത്യത്തില്‍; പി കൃഷ്ണപിള്ളയുടെയും എ കെ ജിയുടെയുമൊക്കെ മുന്‍കൈയില്‍. എ കെ ജി സിലോണ്‍ മുതല്‍ ബര്‍മ്മ വരെ പോയി പണം പിരിച്ചുവന്നെങ്കിലും പത്രം തുടരാനായില്ല. ഹിറ്റ്‌ലറുടെ ജര്‍മനി രണ്ടാംലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഇവിടെ ‘പ്രഭാത’ത്തിന് പ്രസിദ്ധീകരണാനുമതി നിഷേധിക്കപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലെ പ്രമുഖര്‍ പിണറായിയിലെ പാറപ്പുറത്ത് യോഗം ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും തൊട്ടുപിന്നാലെ തന്നെ പാര്‍ടി നിരോധിക്കപ്പെടുകയും ചെയ്ത ചരിത്രപശ്ചാത്തലം കൂടി ഇതിനുണ്ട്.

ഇടയ്ക്ക് പാര്‍ട്ടി നിരോധനം നീങ്ങിയെങ്കിലും വ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ അപസ്മാരം പടര്‍ന്നുനിന്നിരുന്നു. കമ്യൂണിസ്റ്റുകാര്‍ രാജ്യദ്രോഹികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണം നടന്നപ്പോള്‍ അതിനൊക്കെ വസ്തുനിഷ്ഠമായി മറുപടി പറഞ്ഞുകൊണ്ടാണ് 1942 സെപ്തംബറില്‍ ‘ദേശാഭിമാനി വാരിക’യായി പ്രസിദ്ധീകരണം തുടങ്ങുന്നത്. എ കെ ജി വിദേശത്തുപോയി ശേഖരിച്ച പണവും ഇ എം എസ് സ്വത്ത് വിറ്റ് നല്‍കിയ പണവും ഒക്കെ മൂലധനമാക്കി ‘ദേശാഭിമാനി വാരിക’ മുന്നോട്ടുപോകുമ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം കനത്ത പിഴയുമായി അതിന് വിലങ്ങിടാനെത്തി. 1943 ല്‍ കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് ഭരണം തൂക്കിലേറ്റിയതിനെതിരെ ‘തൂക്കുമരത്തിന്റെ വിളി’ എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം എഴുതി എന്നതാണ് പ്രകോപനമായത്. ആര്‍ക്കു പ്രകോപനമാകും ആര്‍ക്കു സന്തോഷകരമാകും എന്നു നോക്കിയല്ല ദേശാഭിമാനി എന്നും സത്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ സത്യങ്ങള്‍ പറയാന്‍ ദേശാഭിമാനി ഉണ്ടായി എന്നതാണ് ഏറ്റവും പ്രധാനം.

മുഖപ്രസംഗം മുന്‍നിര്‍ത്തിയുണ്ടായ ആ പിഴശിക്ഷ നേരിട്ട് മുമ്പോട്ടുപോയ ‘ദേശാഭിമാനി’ 1946 ജനുവരി 18 \ാണ് ദിനപ്പ{തമായി മാറിയത്. രാജവാഴ്ചയെയും അതിനു കുടപിടിച്ച സാമ്രാജ്യത്വത്തെയും ചോദ്യം ചെയ്ത കമ്യൂണിസ്റ്റ് പത്രത്തെ കൊച്ചി ഗവണ്‍മെന്റ് ഒരുതവണയും തിരുവിതാംകൂര്‍ ദിവാന്‍ ഭരണം രണ്ടുതവണയും നിരോധിച്ചു. പത്രം തങ്ങളുടെ രാജ്യത്ത് കണ്ടുപോകരുത് എന്നതായിരുന്നു വിലക്ക്. തൊഴിലാളിപ്പണിമുടക്കിനെ മുതല്‍ കൃത്രിമ ഭക്ഷ്യക്ഷാമത്തിനെതിരായ സമരത്തെവരെ ദിവാന്‍ മുതല്‍ പനമ്പള്ളി വരെയുള്ള അധികാരികള്‍ രാജ്യദ്രോഹമെന്ന് മുദ്രകുത്തി. 1947 ജനുവരിയില്‍ മദിരാശി സര്‍ക്കാര്‍ ‘പൊതുരക്ഷാ നിയമം’ എന്ന കരിനിയമം കൊണ്ടാണ് പത്രത്തെ നേരിട്ടത്. പത്രാധിപ സമിതിയെ മുതല്‍ ലേഖകന്മാരെ വരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നിരവധി കേസുകള്‍ പത്രത്തിനുമേല്‍ ചുമത്തി. വന്‍ പിഴയിട്ടു. വൈഷമ്യത്തിന്റെ, പ്രതിസന്ധിയുടെ, കാലങ്ങള്‍ ചരിത്രത്തിലുണ്ട് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇപ്പോള്‍ ഇതു പറയുന്നത്.

‘1921 ന്റെ ആഹ്വാനവും താക്കീതും’ എന്ന ഇ എം എസിന്റെ ലേഖനത്തിന്റെ പേരില്‍ വരെ പത്രം നിരോധിക്കപ്പെട്ടിട്ടുണ്ട്. ജാമ്യം കണ്ടുകെട്ടി ഡിക്ലറേഷന്‍ റദ്ദാക്കല്‍ മുതല്‍ പത്രത്തെ അപ്പാടെ ലിക്യുഡേറ്റ് ചെയ്യാന്‍ വരെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടിയന്തിരാവാസ്ഥക്കാലത്തെ അമിതാധികാരവാഴ്ചയില്‍ കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിക്കൊണ്ടു മാത്രമല്ല, പരസ്യം നിഷേധിച്ച് സാമ്പത്തികമായി കൂടി പത്രത്തെ ഞെരിച്ചു തകര്‍ക്കാനാണ് ശ്രമമുണ്ടായത്.

ഇത്രയേറെ കടുത്ത വെല്ലുവിളികളെ നേരിട്ട്, യാതനകള്‍ സഹിച്ച് നിലനില്‍ക്കുകയും അതിജീവിക്കുകയും ചെയ്ത മറ്റൊരു പത്രം ആധുനിക കേരളത്തിന്റെ ചരിത്രത്തിലില്ല. ഇങ്ങനെ തുടര്‍ച്ചയായി വന്ന വിലക്കുകളും വിലങ്ങുകളും തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് ‘ദേശാഭിമാനി’ വിട്ടുവീഴ്ചയില്ലാതെ ജനങ്ങളുടെ ശബ്ദം എന്നും പ്രതിധ്വനിപ്പിച്ചത്.

അക്ഷരങ്ങള്‍ ഒന്നൊന്നായി പെറുക്കിവെച്ചുള്ള കല്ലച്ച് സംവിധാനത്തില്‍നിന്ന് മറ്റ് ഏതു പത്രത്തിനുമുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ അച്ചടിസംവിധാനത്തിലേക്ക് ദേശാഭിമാനി വളര്‍ന്നു. കോഴിക്കോട്ടെ ഒരേയൊരു എഡിഷന്‍ എന്നതില്‍നിന്ന് പത്ത് എഡിഷനുകളിലേക്ക് പത്രം വളര്‍ന്നു. കല്ലച്ചില്‍നിന്ന് ഓഫ്‌സെറ്റ് – ഫാക്‌സിമിലി – ഡെസ്‌ക്ക്‌ടോപ്പ് സാങ്കേതിക സംവിധാനങ്ങളിലേക്കും ഓണ്‍ലൈന്‍ വാര്‍ത്താപ്രസരണത്തിലേക്കും ദേശാഭിമാനി വളര്‍ന്നു. പ്രിന്റ് മീഡിയയില്‍നിന്ന് ഇ-പേപ്പറിലേക്കും പതിനായിരക്കണക്കിന് കോപ്പികള്‍ എന്നതില്‍നിന്ന് ലക്ഷക്കണക്കിനു കോപ്പികള്‍ എന്ന നിലയിലേക്കും ദേശാഭിമാനി വളര്‍ന്നു. പൊതുജീവിതത്തിന്റെ എല്ലാ ധാരകളെയും വ്യത്യസ്ത പംക്തികളിലൂടെയും പേജുകളിലൂടെയും പ്രതിഫലിപ്പിക്കുന്ന നിലയിലേക്കു പത്രം വളര്‍ന്നു.

മൂന്നാം സഹസ്രാബ്ദ ഘട്ടത്തിന്റെ വിജ്ഞാനവിസ്‌േഫാടനത്തില്‍ നിന്നുള്ള അറിവിന്റെ പുതുകണികകളെയാകെ ആകര്‍ഷിച്ചെടുത്ത് പ്രതിഫലിപ്പിക്കുന്ന കിളിവാതില്‍ അടക്കമുള്ള പ്രത്യേക പതിപ്പുകള്‍, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ ചൈതന്യദീപ്തികളെ പകര്‍ത്തിയെടുക്കുന്ന വാരാന്തപ്പതിപ്പുകള്‍, ഓണപ്പതിപ്പുകള്‍, ലോക ചലച്ചിത്രരംഗവുമായി മലയാള ചലച്ചിത്ര രംഗത്തെ ബന്ധിപ്പിച്ചു നിര്‍ത്തുന്ന പ്രത്യേക ചലച്ചിത്രോത്സവ പതിപ്പുകള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെ സാംഗത്യവും പ്രസക്തിയും വിളിച്ചറിയിക്കുന്ന പ്രത്യേക ആരോഗ്യ പതിപ്പുകള്‍ തുടങ്ങിയവയൊക്കെയായി സമ്പൂര്‍ണവും സമഗ്രവുമായ മലയാളത്തിന്റെ നിത്യനൂതന വാര്‍ത്താസാന്നിധ്യമായി ദേശാഭിമാനി ഓരോ മലയാളിയുടെ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നു.

ഇന്നിപ്പോള്‍ വര്‍ഗ്ഗീയതയുടെ അതിപ്രസരത്താല്‍ ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകപ്പെടാത്ത പൊതു സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികള്‍ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കപ്പെടുക പോലുമാണ്. ഈ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ദേശാഭിമാനിയുടെ 80-ാം വാര്‍ഷികം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ സവിശേഷമായ ഉത്തരവാദിത്തങ്ങളാണ് ഈ ഘട്ടത്തില്‍ ദേശാഭിമാനിക്ക് ഏറ്റെടുക്കാന്‍ ഉള്ളത്. ഒരു വശത്ത് വര്‍ഗ്ഗീയതയെ തുറന്നുകാട്ടാനും മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കാനും കഴിയണം. മറുവശത്ത് ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും നേര്‍ക്കു നടത്തപ്പെടുന്ന അക്രമങ്ങളെ തുറന്നുകാട്ടാനും അവയെ സംരക്ഷിക്കാനുതകുന്ന ബദലുകളെ ഉയര്‍ത്തിക്കാട്ടാനും കഴിയണം.

കേരളത്തിന്റെ സാംസ്‌കാരിക തലത്തില്‍ ദേശാഭിമാനി ആഴ്ചപ്പതിപ്പിനുള്ള സ്ഥാനം കൂടി ഈയവസരത്തില്‍ എടുത്തുപറയേണ്ടതുണ്ട്. സാംസ്‌കാരിക രംഗത്തെ സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ജനങ്ങളെ ജാഗ്രതപ്പെടുത്തുന്നതിലും സാംസ്‌കാരിക ബഹുസ്വരത കാത്തുസൂക്ഷിക്കുന്നതിലും പുതിയ ഭാവുകത്വങ്ങള്‍ ഉണര്‍ത്തിയെടുക്കുന്നതിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ വാരികയ്ക്കു കഴിയുന്നുണ്ട്. സംസ്‌കാരത്തെ ഏതെങ്കിലും വിഭാഗത്തിന്റേതു മാത്രമായി ചുരുക്കിക്കൊണ്ട് സംസ്‌കാരത്തിലെ വൈവിധ്യങ്ങളെ ഏക ശിലാരൂപത്തിലാക്കിയുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജ്ജിച്ചുവരുന്ന ഘട്ടത്തില്‍ ദേശാഭിമാനി വാരികയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക എന്നത് ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ ദൗത്യം തന്നെയാണ്. ഇടതുപക്ഷ – മതനിരപേക്ഷ – പുരോഗമന ചിന്താഗതിക്കാരുടെയാകെ സാംസ്‌കാരിക – സാഹിത്യ രംഗങ്ങളിലെ വക്താവ് എന്ന നിലയിലേക്ക് ദേശാഭിമാനി വാരിക മാറണം.

ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ 75-ാം വാര്‍ഷികം രാജ്യമൊട്ടാകെ നാം ആഘോഷിച്ചത് ഇക്കഴിഞ്ഞ മാസത്തിലാണ്. സാമ്രാജ്യത്വത്തെ തകര്‍ത്തെറിഞ്ഞ നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ദേശാഭിമാനിക്ക് നാം പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള അധിക ഉത്തരവാദിത്തമുണ്ട്, പ്രത്യേകിച്ച് വ്യക്തികളുടെയും വിഭാഗങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഒക്കെ അവകാശങ്ങള്‍ക്കു മേല്‍ കൈകടത്തലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. രാജ്യത്തിന്റെ സത്തയെ ഇല്ലാതാക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ മതനിരപേക്ഷ ജനകീയ ബദല്‍ കെട്ടിപ്പടുക്കേണ്ടത് സ്വതന്ത്ര, ജനാധിപത്യ, മതേതര, സ്ഥിതിസമത്വ റിപ്പബ്ലിക്ക് എന്നീ വിശേഷണങ്ങളോടുള്ള ഇന്ത്യയുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് നാടിന്ന് ഉള്ളത്.

അതിനായി നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനും അങ്ങനെ കാലത്തിനനുയോജ്യമായ വിധത്തില്‍ വ്യക്തമായ മാധ്യമധര്‍മ്മം നിറവേറ്റാനും വാര്‍ഷികാഘോഷങ്ങള്‍ ഉപകരിക്കട്ടെ എന്നാശംസിച്ചുകൊണ്ട് ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിവാദനങ്ങള്‍.

cpim deshabhimani mouth piece
T21 Media
  • Website

Keep Reading

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

Slottica Casino Polska Bonus 50fs

Kostenlose Plinko Demo Online Zocken Ohne Risiko

“Zocken Sie Plinko O Geld 2023

Plinko Casinos 2025 Im Test >> Plinko Online Spielen

Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich

Add A Comment
Leave A Reply Cancel Reply

Top News

മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ബിജെപിയിൽ ചേരും

September 19, 2022

പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; കണ്ണൂരിൽ കെഎസ്ആർടിസി ബസിന് നേരെ ബോംബെറിഞ്ഞു

September 23, 2022

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പോലീസുകാർക്ക് നേരെയും ആക്രമണം

September 23, 2022

ഗവർണർ ആർഎസ്എസിൻ്റെ വിനീത ദാസൻ; എം വി ജയരാജൻ

September 19, 2022
Don't Miss

Retrobet Casino Retro Games & Modern Wins Await

anonymous April 24, 2025

There are no restrictions from the mobile site, which does not use a responsive design.…

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
Latest News

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
About Us
About Us

T21 Media is a news-based website that comments on current affairs. In this post-truth era, we expose the lies, deliberate and selective omissions, and sensationalism around us frankly, freely, and fearlessly.

Email Us: t21socialmedia@gmail.com
Contact: +91-

Facebook X (Twitter) Instagram YouTube
Most Popular

‘സ്വപ്‌നയായിരുന്നു ഭേദം’, ഗവര്‍ണറെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

September 19, 2022

കിഫ്ബിക്കല്ലിൽ കടിച്ച പല്ലു വീഴും; ഇഡിയ്ക്കു കുരുക്കു മുറുക്കാൻ സിപിഎം

August 10, 2022

ആരുടേതാണ് സര്‍ക്കാര്‍ ഖജനാവ് ? മോദി ഭരണത്തിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി

August 7, 2022
Our Picks

Retrobet Casino Retro Games & Modern Wins Await

April 24, 2025

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025
© T21 MEDIA 2025

Type above and press Enter to search. Press Esc to cancel.