ത്രിപുരയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സർക്കാരിന് വീണ്ടും തിരിച്ചടി. ത്രിപുരയിലെ ഭരണകക്ഷിയായ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിലെ ഒരു എം.എൽ.എ കൂടി രാജിവെച്ചു. രൈമ വാലി മണ്ഡലത്തിലെ എംഎൽഎ ധനൻജോയി ത്രിപുരയാണ് രാജി വെച്ചത്. അദ്ദേഹം ടിപ്ര മോതയിൽ ചേർന്ന് പ്രവർത്തിക്കും. ഐപിഎഫ്ടി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) അംഗമായ ധനഞ്ജയ് ടിപ്ര മോത പാർട്ടി അധ്യക്ഷൻ പ്രദ്യൂത് കിഷോർ ദേബർമ്മയുടെ സാനിധ്യത്തിലാണ് ത്രിപുര സ്പീക്കർ രത്തൻ ചക്രബര്‍ത്തിക്ക് രാജിക്കത്ത് സമർപ്പിച്ചത്.
നേരത്തെ, ബി.ജെ.പി എം.എൽ.എ ബർബു മോഹൻ ത്രിപുരയും ഐ.പി.എഫ്.ടി എം.എൽ.എ ബ്രിഷകേതു ദേബ്ബർമയും എം.എൽ.എ സ്ഥാനം ഉപേക്ഷിച്ച് ടിപ്ര മോതയിൽ ചേർന്നിരുന്നു. ത്രിപുരയിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 6 എംഎൽഎമാരാണ് രാജി വെച്ചത്.
നേരത്തെ ത്രിപുര ബിജെപിയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാര്‍ ദേബിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം മണിക് സാഹയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കി.
ബിജെപിക്ക് തിരിച്ചടി, ത്രിപുരയില്‍ ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു