Author: T21 Media

അമേരിക്കകെതിരെ ജർമ്മനി രംഗത്ത്.. കോവിഡ് വാക്സിന്‍ നിര്‍മാണം ലോകമെമ്പാടും വ്യാപകമാക്കാന്‍ വേണ്ടിവന്നാല്‍ പകര്‍പ്പവകാശങ്ങള്‍ തല്‍കാലത്തേക്ക് മരവിപ്പിക്കാമെന്ന അമേരിക്കൻ നിലപാടിനെതിരെയാണ് ജർമനി രംഗത്ത്‌ വന്നിട്ടുള്ളത്. ഔഷധനിര്‍മാണരംഗത്തെ നിരവധി കുത്തകകമ്പനികളും എതിര്‍പ്പറിയിച്ചു. ഗുണമേന്മ ഉറപ്പുവരുത്താന്‍ പകര്‍പ്പവകാശം കര്‍ക്കശമായി പാലിക്കേണ്ടതുണ്ടെന്ന വാദമാണ് ജര്‍മനി ഉയര്‍ത്തുന്നത്. ബൈഡൻ സർക്കാരിന്റെ നടപടി വാക്സിൻ ഉൽപ്പാദനത്തിൽ നിർണായക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജർമൻ പ്രതിനിധി പറഞ്ഞു. അമേരിക്ക കൂടി പിന്തുണച്ചതോടെ പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന് യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് ജര്‍മനി പരസ്യമായി എതിര്‍പ്പറിയിച്ചത്. എന്നാല്‍ ഫ്രാന്‍സും ഇറ്റലിയും പകര്‍പ്പവകാശത്തില്‍ ഇളവ് നല്‍കണമെന്ന നിലപാടിലാണ്. അമേരിക്കന്‍ നിലപാടിനെ ലോകാരോഗ്യസംഘടനയും സ്വാഗതം ചെയ്തു.

Read More

ജീവൻരക്ഷാമരുന്നുകൾ ലോകത്തെല്ലായിടത്തും ഉൽപ്പാദിപ്പിക്കാനും എല്ലാവർക്കും ലഭ്യമാക്കാനും ലക്ഷ്യമിട്ട് പകർപ്പവകാശങ്ങളിൽ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ലോകവ്യാപര സംഘടനയിലെ അമേരിക്കയുടെ പ്രതിനിധി കാതറിൻ തൈ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ആഗോളതലത്തിൽ അഭിപ്രായ സമന്വയത്തിലെത്താൻ സമയം വേണ്ടിവരുമെന്നും പകർപ്പവകാശം ഒഴിവാക്കുന്നതിന്റെ ഗുണം ഉടൻ ഔഷധമേഖലയിൽ പ്രതിഫലിക്കില്ലെന്നും അമേരിക്ക ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ചർച്ചയ്‌ക്ക് തയ്യാറാണ് എന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിച്ചത്. മറ്റ് സമ്പന്ന രാഷ്ട്രങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ലോകത്തിന്റെ എല്ലാഭാഗത്തും വാക്‌സിൻ എത്തേണ്ടതുണ്ടെന്ന കാര്യത്തിൽ ഏകാഭിപ്രായത്തിലെത്തി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒക്ടോബറിൽ ഉന്നയിച്ച ആവിശ്യമാണ് ജീവകാരുണ്യരംഗത്തെ ആഗോള സംഘടനകളുടെകൂടി പിന്തുണയോടെ സജീവ ചർച്ചാവിഷയമായി മാറിയത്. ഔഷധമേഖലയിലെ വിവിധ പകർപ്പവകാശങ്ങൾ തൽക്കാലത്തേക്ക് റദ്ദാക്കന്നതിലൂടെ ഈ സാങ്കേതികവിദ്യകൾ വികസ്വരരാഷ്ട്രങ്ങളിലെ ഏത്‌ കമ്പനിക്കും ഉപയോഗിക്കാനാകും. കൂടുതൽ വാക്‌സിനും മരുന്നും ഉൽപ്പാദിപ്പിക്കപ്പെടാൻ ഇത്‌ വഴിവയ്ക്കും. എന്നാൽ, വാക്സിൻ ഉൽപ്പാദനം സങ്കീർണ പ്രക്രിയയാണെന്നും നിയമത്തിൽ ഇളവ് നൽകിയാൽമാത്രം എല്ലാവർക്കും വാക്സിൻ ഉൽപ്പാദിപ്പിക്കാനാകില്ലെന്നുമാണ് കുത്തക ഔഷധക്കമ്പനികളുടെ വാദം.

Read More

രാജ്യത്ത്‌ കോവിഡ്‌ വാക്‌സിനേഷനായി രജിസ്റ്റർ ചെയ്‌ത്‌ കാത്തിരിക്കുന്നത്‌ കോടിക്കണക്കിന് ആളുകളാണ്.. കൃത്യമായി പറഞ്ഞാൽ 18.42 കോടി പേർ. എന്നാൽ 89.31 ലക്ഷം ഡോസ്‌മാത്രമാണ്‌ സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. മൂന്ന്‌ ദിവസംകൊണ്ട്‌ 28.9 ലക്ഷം ഡോസ്‌ കൂടി കൈമാറും. ഇതുകൂടി ചേര്‍ത്താലും സംസ്ഥാനങ്ങളുടെ പക്കൽ 1.18 കോടി ഡോസ്‌ മാത്രം. രാജ്യത്തെ വാക്‌സിൻ പ്രക്രിയയുടെ മന്ദഗതിയും വാക്‌സിൻ ക്ഷാമത്തിന്റെ രൂക്ഷതയും വെളിപ്പെടുത്തുന്നതാണ്‌ ഈ കണക്ക്‌. രജിസ്റ്റർ ചെയ്‌തവരിൽ 12.85 കോടി പേർ 45ന്‌ മുകളിൽ പ്രായക്കാരും 5.57 കോടി പേർ 18നും 45നും ഇടയിലുള്ളവരുമാണ്‌. ജനുവരി 16ന്‌ വാക്‌സിൻ വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ കുത്തിവച്ചത് 16.26 കോടി കുത്തിവയ്പ് മാത്രം. കഴിഞ്ഞ 24 മണിക്കൂറിൽ 19.55 ലക്ഷം കുത്തിവയ്‌പ്‌ മാത്രം. കേരളത്തിൽ വാക്‌സിൻ കുത്തിവയ്‌പ്‌ 75.95 ലക്ഷമായി. 2.03 ലക്ഷം ഡോസ്‌ വാക്‌സിൻ സംസ്ഥാനത്തിന്റെ പക്കലുണ്ട്. മൂന്ന്‌ ദിവസത്തിനുള്ളിൽ ഒരു ലക്ഷം ഡോസുകൂടിനല്‍കും. സംസ്ഥാനങ്ങൾക്ക്‌ നേരിട്ടുള്ള വാക്‌സിൻ വിതരണം നിർമാതാക്കൾ ഇതുവരെയായി ആരംഭിച്ചിട്ടില്ല.

Read More

ബിഡിജെഎസിനെ ബിജെപി വഞ്ചിച്ചു. പറയുന്നത് മറ്റാരുമല്ല. ബിഡിജെഎസ് തന്നെയാണ്. പിന്നോക്കക്കാരായ കുറേ സാധാരണക്കാരായ മനുഷ്യരെ പല പൊള്ളയായ വാഗ്ദാനങ്ങളും നൽകി വർഗീയത കുത്തിവെച്ച് സംഘപരിവാറിന്റെ ഭാഗമാക്കാൻ വേണ്ടിയുള്ള വെറും പാലം മാത്രമായിരുന്നു ബിഡിജെഎസെന്ന് അവർക്ക് തന്നെ ബോധ്യമാവുകയാണ്. അതേ തുടർന്ന് മുന്നണി വിടാനുള്ള ആലോചന ബി.ഡി.ജെ.എസിൽ ശക്തമായി. തെരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബി.ജെ.പി യിൽ നിന്നുള്ള കുത്തുവാക്കുകൾ തുടരുന്ന സാഹചര്യത്തിൽ ഇനിയും നാണംകെട്ട് തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് ബി.ഡി.ജെ.എസ് അണികൾ. ബി.ജെ.പി വ്യാപകമായി വോട്ട് മറിച്ച ശേഷം അതിന്റെ പഴി ബി.ഡി.ജെ.എസിൽ കെട്ടിവെക്കാനാണ് ശ്രമമെന്ന് അവർ ആരോപിക്കുന്നു. എൻ.ഡി.എ സംസ്ഥാന കൺവീനർ സ്ഥാനമൊഴിയാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറാവുന്നു എന്നും സൂചനയുണ്ട്. കഴിഞ്ഞദിവസം ഓൺലൈനായി ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗം ബി.ഡി.ജെ.എസിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. 21 സീറ്റുകളിൽ മത്സരിച്ച ബി.ഡി.ജെ.എസ് വലിയ പരാജയമാണ് എല്ലായിടത്തും ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർഥികൾക്ക് ബി.ഡി.ജെ.എസ് വോട്ട് ലഭിച്ചില്ലെന്നും അതെല്ലാം എൽ.ഡി.എഫിന് പോയെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ, മുന്നണിയെന്ന നിലയിലുള്ള…

Read More

കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിൽ ഉണ്ടായ പരാജയവും ജനങ്ങളുടെ ജീവനോപാധികൾ നഷ്ടപ്പെടുത്തുന്ന നയവൈകല്യങ്ങളും അഖിലേന്ത്യാ തലത്തിൽ ബിജെപിയുടെ തകർച്ചക്ക് കരണമാകുന്നതിന്റെ സൂചനകളാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്നു ലഭിക്കുന്നത്.. കേരളത്തിൽ ആകെയുണ്ടായിരുന്ന അക്കൗണ്ട് സിപിഎം പൂട്ടിക്കുകയും ദക്ഷിണേന്ത്യയിലാകമാനം കനത്ത തിരിച്ചടി ബിജെപിയ്ക്കുണ്ടാവുകയും ചെയ്തത് നമ്മൾ കണ്ടതാണ്.. ഇപ്പോളിതാ ബിജെപി കോട്ടകളിൽ പോലും വിള്ളലുകൾ വീഴുന്നു എന്ന വാർത്തകൾ ആണ് വരുന്നത്. യോഗിയുടെ യുപിയിലാണ് ബിജെപി കോട്ടകൾ ആടിയുലയുന്നത്.. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കർട്ടൻ റേസറായി കാണുന്ന പഞ്ചായത്ത്തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടിയാണുണ്ടാവുന്നത്. സുപ്രധാന കോട്ടകളിലെല്ലാം കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ഇത് ഭരണമാറ്റത്തിനുള്ള സൂചനകളായി വേണം കാണാൻ. ഇതുവരെ ശക്തവും ഏകോപിതവുമായ പ്രതിപക്ഷമില്ലാതെ ബിജെപി തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച് പോന്നിരുന്നു. എന്നാൽ കാര്യങ്ങൾ മാറി തുടങ്ങിയെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലെ പകുതിയോളം സീറ്റുകൾ സമാജ് വാദി പാർട്ടി നേടിക്കഴിഞ്ഞതായാണ് സൂചന. അയോധ്യയിലും വാരണാസിയിലും വളരെ ദയനീയ നിലയിലാണ്ബിജെപിയുള്ളത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ വെറും ആറെണ്ണം…

Read More

കോവിഡ് പ്രതിസന്ധിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല, എന്നുംപറഞ്ഞ് കൈകഴുകുന്ന കേന്ദ്രസർക്കാരിന്റെ മറ്റൊരു മുഖം ഇവിടെ തുറന്നു കാട്ടുകയാണ്. ആവശ്യത്തിലധികം സമയവും പണവുമുണ്ടായിട്ടും കോവിഡിന്റെ രണ്ടാംതരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിച്ച് ഒരു മുൻകരുതലുമെടുക്കാതെ നാട് തെണ്ടുകയായിരുന്നു പ്രധാനമന്ത്രിയും സംഘവും.. എന്നാൽ ഇതിനെല്ലാമിടക്ക് ആരും ശ്രദ്ധിക്കാതെ പോയ ചില വസ്തുതകളുണ്ട്..കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ അഴിമതിക്കറയായ റഫേൽ യുദ്ധവിമാന അഴിമതിയെക്കുറിച്ച് അറിയാത്തവരായി ആരും കാണില്ല. 36 ഇരട്ട – എഞ്ചിൻ പോർവിമാനം ഇന്ത്യ, ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവീയേഷനിൽ നിന്നും തീവിലയ്ക്ക് അതായത്, 58000 കോടി രൂപയ്ക്കാണ് വാങ്ങിയത്.. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ കഥയിലേക്ക് ഞങ്ങൾ പോകുന്നില്ല.. എന്നാൽ അതേ സമയം ഇപ്പോൾ, ഈജിപ്റ്റ് എന്ന കൊച്ചു രാജ്യം ഫ്രാൻ‌സിൽ നിന്നും 30 റഫേൽ വിമാനങ്ങൾ വാങ്ങുകയാണ്.. ഇന്ത്യ വാങ്ങിയ അതേ റഫേൽ വിമാനങ്ങൾ, അതേ ഫ്രാൻ‌സിൽ നിന്നും, അതേ ഡസോൾട്ട് കമ്പനിയിൽ നിന്നും. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഇടനില…

Read More

കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. ബംഗളൂരുവിലണ് സംഭവം. ബിജെപി യുവമോര്‍ച്ച പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരമാണ് കോവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യുടെ കോവിഡ് വാര്‍ഡ് റൂമിലെ മുസ്ലിം ജീവനക്കാര്‍ക്ക് നേരെയാണ് തേജസ്വി സൂര്യയുടെ വര്‍ഗീയ വിദ്വേഷം. മുസ്ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എം.പികൂടിയായ തേജസ്വി സൂര്യ കോവിഡ് വാര്‍ റൂമിലേക്ക് കയറിച്ചെന്നത്. കോവിഡ് വാർഡില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കോവിഡ് വാർഡില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.…

Read More

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ വാർഡ് തല സമിതി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി. ഇതിനായി പഞ്ചായത്തുകൾ വാർഡ് തല സമിതികൾ ഉടൻ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് സമിതി വിവരങ്ങൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണം. വാക്‌സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളിൽ ആവശ്യമായ ചികിത്സ ഒരുക്കണം. പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. അതിർത്തിയിൽ നടക്കുന്ന…

Read More

കെഎസ്ആർടിസിയെ കണ്ണുമടച്ച് നമുക്ക് അഭിനന്ദിക്കാം. സംസ്ഥാനത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്കായി സംസ്ഥാനത്ത് കെഎസ്ആർടിസി 54 ഷെഡ്യൂളുകൾ സർവ്വീസ് നടത്തി വരുന്നു. ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നും ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കൽ കോളേജുകൾ , പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സർവ്വീസുകൾ നടത്തുന്നത്. രാവിലെ 6.30 മുതൽ രാത്രി 8.30 മണി വരെയാണ് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം സോണിൽ 17 ഷെഡ്യൂളും, (ജില്ല തിരിച്ച്, തിരുവനന്തപും- 8, കൊല്ലം -8, പത്തനംതിട്ട-1). എറണാകുളം സോണിൽ 30 ഷെഡ്യൂളും ( ആലപ്പുഴ- 7, കോട്ടയം- 6, എറണാകുളം- 8, തൃശ്ശൂർ- 9) , കോഴിക്കോട് സോണിൽ 7 ( കോഴിക്കോട്- 1, വയനാട്- 6) സർവ്വീസുമടക്കം 54 ഷെഡ്യൂളുകളാണ് സർവ്വീസ് നടത്തുന്നത്.

Read More

കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടു നേടി വിജയിച്ചു വന്ന നിയമസഭാംങ്ങളുടെ മതം തിരിച്ചുള്ള കണക്കിനെക്കുറിച്ച്‌ സാമാന്യ ബോധമുള്ളവർ ആശങ്കപ്പെടാറുണ്ടോ. ജാതിയിലും മതത്തിലും വിശ്വസിക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം മലയാളികളുമെങ്കിലും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അങ്ങനെ ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കിൽ ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലത്തിൽനിന്ന്‌ ഹിന്ദു മതസ്ഥനും ക്രിസ്‌തുമതക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന്‌ ക്രൈസ്‌തവനും മുസ്‌ലിങ്ങൾ ബഹുഭൂരിപക്ഷമായ ഇടങ്ങളിൽനിന്ന്‌ ഇസ്‌ലാം മതവിശ്വാസികളും മാത്രമല്ലേ ജയിക്കൂ. പക്ഷേ മനുഷ്യനിലെയും മനുഷ്യത്വവും മാനവികതയും തെരയാതെ മതവും ജാതിയും ഒരു കൂട്ടരെ സംബന്ധിച്ചിടത്തോളം ജയിച്ചവരുടെ മതം തിരയലാണ്‌ പ്രധാനം. സംഘപരിവാറുകാരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത്‌ കേരളത്തിലെ ജനറൽ സീറ്റുകളിൽനിന്ന്‌ ജയിച്ചവരിൽ കൂടുതലും ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന വിലാപകാവ്യമാണ്‌. 125 ജനറൽ സീറ്റുകളിൽ ജയിച്ച ഹിന്ദു–-ഇസ്‌ലാം–-ക്രിസ്‌ത്യൻ നാമധാരികളുടെ കണക്കെടുത്ത്‌ വിലപിക്കുന്ന ഹിന്ദുക്കളുടെ രക്ഷകരായ ബിജെപിക്കാർ തങ്ങളുടെ പെട്ടിയിലെ 4,29,3834 വോട്ടു എങ്ങോട്ട്‌ പോയി എന്ന ചോദ്യം സ്വയം ചോദിക്കണം. 2016ൽ ഉരുളികമിഴ്‌ത്തിക്കിട്ടിയ നേമം സീറ്റ്‌ എങ്ങനെ നഷ്‌ടപ്പെട്ടു എന്ന ചോദ്യം സ്വയം ചോദിക്കണം. 30…

Read More