- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen
Author: T21 Media
ബിജെപിയിലെ ഉന്നത നേതാക്കന്മാർക്ക് പങ്കുള്ള കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തകൃതിയായി മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും വരുന്ന വാർത്തകൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തനിനിറം കൂടുതൽ വെളിപ്പെടുന്നു. ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനെ അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്യുമെന്നാണ് ഏറ്റവും പുതിയ വിവരം. കള്ളപ്പണം, കുഴൽപ്പണം, ഗുണ്ടാപ്രവർത്തനം, സ്വർണ്ണക്കടത്ത് അങ്ങനെ എല്ലാവിധ മാഫിയകളിലും കഴിവ് തെളിയിച്ച അധോലോകമാണ് ഭാരതീയ ജനതാ പാർട്ടി നേതൃത്വം എന്ന് ബോധ്യമാവുകയാണ്.
Iആമുഖം സർ, 2021-22 വർഷത്തെ പുതുക്കിയ ബജറ്റ് ഈ സഭയിൽ അവതരിപ്പിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിനു വേണ്ടി എന്റെ മുൻഗാമി ഡോ.ടി.എം.തോമസ് ഐസക്ക് 2021-22 ലേക്കുളള ബജറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നു. വളരെ സമഗ്രമായ നിർദ്ദേശങ്ങളാണ് പ്രസ്തുത ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നത്. വിശദമായ വാർഷിക നിർദ്ദേശങ്ങളോടൊപ്പം കേരളത്തിന്റെ ദീർഘകാല വികസന പരിപ്രേക്ഷ്യവും പ്രസ്തുത ബജറ്റിൽ ഉൾക്കൊള്ളി ച്ചിരുന്നു. കോവിഡാനന്തര ലോകത്തിന്റെ പ്രത്യേകതകൾ ക്കനുസരിച്ച് കേരളത്തിന്റെ സമ്പദ്ഘടനയെ മാറ്റിയെടു ക്കുന്നതിനുളള നിർദ്ദേശങ്ങൾ കേരളം ആഴത്തിൽ ചർച്ച ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുളളതാണ്. ആ ബജറ്റിലെ നിർദ്ദേശങ്ങൾ എല്ലാം തന്നെ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ബജറ്റ് തയ്യാറാക്കുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ചില സംഭവവികാസങ്ങൾ ആണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാൻ കാരണമാകുന്നത്. അതിൽ ഏറ്റവും പ്രധാനം കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പെട്ടെന്നുളള വ്യാപനവും മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചുളള ആശങ്കകളുമാണ്. ഈ ആരോഗ്യ അടിയന്തരാവസ്ഥ നമ്മുടെ വികസന തന്ത്രത്തിൽ ചില പ്രധാന മാറ്റങ്ങൾ ആവശ്യപ്പെടുന്നു.…
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണനയാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു. കൃത്യം ഒരു മണിക്കൂര്‍ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10 മണിക്ക് പൂര്‍ത്തിയായി പിരിഞ്ഞു. ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. ഗതാഗത മേഖലയ്ക്കായി പുത്തന്‍ പദ്ധതികളും ബജറ്റിലുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതല്‍ കരുത്തേകുന്നതിനായി ഹൈഡ്രജന്‍ ബസുകളും നിരത്തുകളില്‍ എത്തിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് ബജറ്റില്‍ അനുമതി നല്‍കിയിട്ടുണ്ട്. കാര്‍ഷിക…
ബിജെപിയിലെ ഉന്നത നേതാക്കന്മാർക്ക് പങ്കുള്ള കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം തകൃതിയായി മുന്നോട്ട് പോകുകയാണ്. ഓരോ ദിവസവും വരുന്ന വാർത്തകൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തനിനിറം പുറത്തുകാണിക്കുന്ന തരത്തിലാണ്. കള്ളപ്പണം, കുഴൽപ്പണം, ഗുണ്ടാപ്രവർത്തനം, സ്വർണ്ണക്കടത്ത് അങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അധോലോകമാണ് ഭാരതീയ ജനതാ പാർട്ടി എന്ന് ബോധ്യമാവുകയാണ്. ബിജെപിയിലെ പ്രമുഖ നേതാക്കന്മാരെയാണ് ഓരോ ദിവസവും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേരളത്തിൽ ഭരണം പിടിക്കും എന്ന് പറഞ്ഞ് കേന്ദ്രനേതൃത്വത്തെ പറ്റിച്ച് 400 കോടിയലധികം രൂപയാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ കൈക്കലാക്കിയത്.. അതിൽ വെറും 156 കോടി മാത്രമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ചെലവഴിച്ചിരിക്കുന്നത്. ബാക്കി കിട്ടിയ പണവും ബിജെപി കേരളത്തിൽ പിരിച്ച തുകയുമടക്കം വലിയൊരു തുകയാണ് നേതാക്കന്മാർ പുട്ടടിച്ചത്. കൊടകരയിലെ കവർച്ച അതിന്റെ ബാക്കി പത്രമാണ്. ഇതിനോടകം ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസ് സെക്രട്ടറിയടക്കം പ്രമുഖരായ പലരെയും ചോദ്യം ചെയ്തുകഴിഞ്ഞു. കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി…
2028 നും 2030 നും ഇടയിൽ രണ്ട് പുതിയ ശാസ്ത്ര ദൗത്യങ്ങൾ നാസ ബുധനാഴ്ച പ്രഖ്യാപിച്ചു. ദശകങ്ങളിൽ തന്നെ ആദ്യത്തേതായതിനാലും, ഭൂമിയുടെ അന്തരീക്ഷത്തെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെ കുറിച്ച് പഠിക്കാനുപയോഗിക്കുന്നതിനാൽ സഹോദരി ഗ്രഹം (sister planet) എന്ന് പേരിടും. ഡാവിൻസി,വെറിറ്റാസ് എന്നീ രണ്ട് ദൗത്യങ്ങളും വികസിപ്പിക്കുന്നതിനായി 500 മില്യൺ ഡോളർ നൽകുമെന്ന് അമേരിക്കൻ ഐക്യനാടുകളിലെ ബഹിരാകാശ ഏജൻസി അറിയിച്ചു.
ഷെയ്ഖ് ജറ അയൽപ്രദേശത്തെ പലസ്തീൻ കുടുംബങ്ങൾ അവരുടെ പിന്തുണയ്‌ക്ക് അവകാശമുള്ള അഭയാർത്ഥികളാണെന്ന് യുഎൻആർഡബ്ല്യുഎ പ്രതിനിധികൾ. അധിനിവേശ കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറാ പരിസരത്തുള്ള പലസ്തീൻ കുടുംബങ്ങളെ വീടുകളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കാനുള്ള സാധ്യത “അന്താരാഷ്ട്ര നിയമലംഘനം” ആണെന്ന് ഐക്യരാഷ്ട്ര പ്രതിനിധികൾ അപലപിച്ചു. “ഈ കുടിയൊഴിപ്പിക്കൽ അന്താരാഷ്ട്ര നിയമത്തെയും ഒരു അധിനിവേശ ശക്തിയെന്ന നിലയിൽ ഇസ്രായേലിന്റെ ബാധ്യതയെയും ലംഘിക്കുന്നു. യുഎൻആർഡബ്ല്യുഎയെ സംബന്ധിച്ചിടത്തോളം, ഈ പലസ്തീൻ അഭയാർഥികൾ ജീവിത മെമ്മറിയിൽ രണ്ടാമത്തെ സ്ഥാനചലനം അനുഭവിക്കുന്നു. ” എന്നാണ് യുഎൻആർഡബ്ല്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി ബുധനാഴ്ച ഷെയ്ഖ് ജറയിൽ നിന്ന് സംസാരിച്ചത്. പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയുടെ തലവൻ എന്ന നിലയിൽ “പലസ്തീൻ അഭയാർഥികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക” എന്നത് തന്റെ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ “ആഘാതത്തിന്റെയും നഷ്ടത്തിന്റെയും മറ്റൊരു ചക്രം തടയാൻ സഹായിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനയാക്കി,” എന്നും ലസാരിനി കൂട്ടിച്ചേർത്തു.
2020 ൽ വിദേശ യുദ്ധമേഖലയിൽ 23 സിവിലിയന്മാരെ കൊന്നതിന്റെ ഉത്തരവാദിത്തം യുഎസ് സൈന്യം ഏറ്റെടുത്തു, ഇത് സർക്കാരിതര ഏജൻസികൾ തയ്യാറാക്കിയ കണക്കുകളേക്കാൾ വളരെ താഴെയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലായി സാധാരണക്കാരുടെ മരണവും റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായി 2020 ൽ ഏകദേശം 23 സിവിലിയന്മാർ കൊല്ലപ്പെടുകയും, ഏകദേശം 10 സിവിലിയന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ് വിലയിരുത്തുന്നു. 2018 മുതൽ കോൺഗ്രസിന് ആവശ്യമായ വാർഷിക റിപ്പോർട്ടിന്റെ ഭാഗമാണെങ്കിലും അത് അതീവ രഹസ്യമാണ്.
ഇപ്പോഴത്തെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ അധികാരത്തിന് അറുതി വരുത്തുന്ന ഒരു മുന്നേറ്റ സർക്കാരിനെ രൂപീകരിക്കാൻ കഴിയുമെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രാജ്യത്തെ പ്രസിഡന്റിനെ അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ ഇസ്രയേലിന്റെ നാലാമത്തെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നെതന്യാഹു സ്വന്തം സഖ്യം കൂട്ടിച്ചേർക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് യെഷ് ആറ്റിഡ് പാർട്ടിയുടെ നേതാവായ ലാപിഡിനെ പ്രസിഡന്റ് റുവെൻ റിവ്‌ലിൻ ചുമതലപ്പെടുത്തി. മുൻ ടിവി അവതാരകനും മതേതര കേന്ദ്രവാദിയുമായ ലാപിഡ്, പ്രതിരോധ മന്ത്രാലയം ഉൾപ്പെടെ നിരവധി സർക്കാർ വകുപ്പുകൾ വഹിച്ച ടെക്നോളജി മൾട്ടി മില്യണയർ കടുത്ത മത-ദേശീയവാദിയായ നഫ്താലി ബെന്നറ്റിന്റെ നിർണായക പിന്തുണ നേടി. സഖ്യ ഉടമ്പടി പ്രകാരം, ബെന്നറ്റും ലാപിഡും പ്രധാനമന്ത്രിസ്ഥാനം പങ്കിടും, ആദ്യ രണ്ട് വർഷത്തേക്ക് ബെന്നറ്റ് ചുമതലയേൽക്കുകയും അവസാന രണ്ട് ലാപിഡ് ചുമതലയേൽക്കുകയും ചെയ്യും. കരാറിനെ ഇസ്രായേലിന്റെ പാർലമെന്റായ നെസെറ്റിൽ വോട്ട് ചെയ്യേണ്ടതുണ്ട്, അവിടെ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്. ഏഴ് മുതൽ 12 ദിവസത്തിനുള്ളിൽ വോട്ടെടുപ്പ്…
ഇന്നിപ്പോ എന്തൂട്ടാ ഇങ്ങളോട് പറയാന്ന് വിചാരിച്ചിങ്ങനെ ഇരിക്കുമ്പോഴാ നല്ല കിടുക്കാച്ചി ഡയലോഗുകൾ മ്മടെ നിയമസഭേന്ന് വന്നോണ്ടിരിക്കാണ്. അപ്പോ പിന്നെ അതെന്നെ ഇന്നങ്ങട്ട് പെടക്കാന്ന് വച്ചു. പിണറായി ക്യാപ്റ്റനായ പുത്യേ സർക്കാരിന്റെ 21 മന്ത്രിമാരും സ്പീക്കറും 77 ഭരണപക്ഷ എംഎൽഎമാരും, 41 പ്രതിപക്ഷ എംഎൽഎമ്മാരും കൂടിയുള്ള നിയമസഭയ്ക്ക് മിന്നിക്കണ തുടക്കായത് സർക്കാർ ജനങ്ങളോടു കൂടെണ്ടെന്നുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാർന്നു. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ചത് മ്മടെ സ്വന്തം ഷൈലജടീച്ചറും. കഴിഞ്ഞ സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുത്ത ടീച്ചറെന്നെ കാര്യങ്ങള് വ്യക്തവും ശക്തവും ആയിട്ടങ്ങ്ട് പറഞ്ഞു. നൈസായിട്ട് കോൺഗ്രസിനേം ബിജെപീനേം എടുത്തങ്ങോട്ടുടുത്തു.
കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ, നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി ഇത്രയും ഏജൻസികൾ കേരളത്തിലെത്തി. അതായത് റിസർച്ച് ആൻഡ് അനാലിസിസ് വിങ് ഒഴികെയുള്ള എല്ലാ ഏജൻസികളുടെയും ഒരു വമ്പൻ പരേഡ് തന്നെ. സിപിഐ(എം) ന്റെ സംസ്ഥാന സെക്രട്ടറിക്കെതിരെയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയും ജനം തെരഞ്ഞെടുത്ത ഗവൺമെന്റിന് നേരെയും ഈ ഏജൻസികളെ കെട്ടഴിച്ചുവിട്ടത് മോദി–- അമിത്‌ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയമായിരുന്നു. അവരുടെ അധികാര ശക്തികളെക്കാൾ കേരളത്തിലവർ ഉപയോഗിച്ചത് വിനു വി ജോണിനെപ്പോലെയുള്ള എല്ലില്ലാത്ത നാവുകളെയും ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങളുടെ ചർച്ചാവേദികളെയും. തെളിവൊന്നുമില്ലെന്നറിഞ്ഞിട്ടും ജനം തെരഞ്ഞെടുത്ത സർക്കാരിനെതിരെ ഇഡി കൊടുത്ത വാർത്തകൾ കാവടിയെടുത്ത് ഉൻമാദ നൃത്തം ചവിട്ടിയ വിനു വി ജോണിനെ മലയാളി മറന്നോ … അദ്ദേഹത്തിന്റെ ഇടറിയ സ്വരത്തിലെ ദീനരോദനമാണ് കാവടിയാട്ടം നടന്ന അതേ പ്ലാറ്റ് ഫോമിൽ ന്യൂസ് അവറിൽ ഉണ്ടായത്.