- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen
Author: T21 Media
ആരാണ് കുമ്പക്കുടി സുധാകരൻ? കെപിസിസിയുടെ പ്രസിഡന്റായി സുധാകരൻ ചുമതലയേൽക്കുമ്പോൾ ഒരു കാലത്ത് കണ്ണൂരിനെ ചോരക്കളമാക്കിയ ക്രിമിനൽ രാഷ്ട്രീയത്തിനാണ് കോൺഗ്രസ് ദേശീയ നേതൃത്വം അംഗീകാരം നൽകുന്നത്. സുധാകരന്റെ കൈയിൽ ഒരിക്കലും മായാത്ത ചോരമണമുണ്ടെന്നും മലയാളികൾ അറിയണം. സുധാകരൻ എന്ന കൊൺഗ്രസ് പാർലമെന്റംഗത്തെ മാത്രം അറിയുന്ന, സുധാകരൻ എന്ന ഗുണ്ടയുടെ ഭൂതകാലം അറിയാത്തവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ.
നിർണായക നിമിഷങ്ങളിലൂടെയാണ് കള്ളപ്പണക്കേസ് അന്വേഷണം നീങ്ങുന്നത്. കള്ളപ്പണവും – കോഴപ്പണവും കേരളത്തിലെ ബിജെപിയെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതും നിർണായക ഘട്ടത്തിലൂടെയാണ്. അന്വേഷണോദ്യോഗസ്ഥർക്കു മുന്നിൽ തോരാതെ കള്ളം പറഞ്ഞ ബിജെപി നേതാക്കളുടെ മൊഴിയെങ്ങനെ അന്വേഷണത്തിലിടം പിടിക്കുമെന്ന് കണ്ടറിയണം. പണം കടത്തിയ ആർഎസ്എസ് പ്രവർത്തകനും പ്രധാന ദല്ലാളുമായ ധർമരാജന്റെ ഫോൺ പരിശോനയിൽ നിന്നാണ് ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, മധ്യമേഖലാസെക്രട്ടറി കാശിനാഥൻ, കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലബീഷ്, സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ എന്നിവരിലേക്ക് അന്വേഷണസംഘമെത്തിയത്. എന്നാൽ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ ഡിജിറ്റൽ രേഖകളും ബിജെപി നേതാക്കൾ നൽകിയ മൊഴികളും പരസ്പരവിരുദ്ധമാണെന്ന് പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തിറക്കിയ പണികളെല്ലാം പിടിക്കപ്പെട്ടു. കെ സുരേന്ദ്രൻ പ്രതിയായ ആ കേസിന്റെ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കൽ മാത്രമല്ല സുരേന്ദ്രന്റെ നിർദേശപ്രകാരം സുനിൽ നായിക് മഞ്ചേശ്വരത്തെ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി,…
മരംമുറിച്ച് കടത്തിയത് താൻ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുൻപാണെന്നും വനംകൊള്ളക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മരം മുറിയിൽ സമഗ്രാന്വേഷണത്തിന് വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും വനം കൊള്ളക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനിറക്കിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതായി റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മരംമുറിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാണ്. മരം മുറി നടന്ന പ്രദേശങ്ങളില്‍ ബത്തേരി ഡിവൈഎസ്പി, വി വി ബേബിയുടെ നേതൃത്വത്തിലുള്ള 22 അംഗ അന്വേഷകസംഘം പരിശോധന തുടങ്ങി.
രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ്. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട് ചെയ്തത് രാജ്യസഭയാണ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ശിവദാസന്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്റ് ആവുകയും പിന്നീട് സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും, സംസ്ഥാന കമ്മിറ്റി അംഗവുമായി.
ക്ലബ് ഹൗസിൽ താനില്ല എന്ന് തീർത്ത് പറഞ്ഞ് നടൻ പൃഥ്വിരാജ്. ”സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുക, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിർത്തുക.”ഞാൻ ക്ലബ് ഹൗസില്‍ ഇല്ല എന്നും പൃഥ്വിരാജ് പ്രതികരിച്ചു.
കോവിഡിന്റെ ആദ്യതരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോൾ കേരളമെങ്ങനെയാണ് പ്രതിരോധിച്ചത് എന്ന് നമുക്കറിയാം. കോവിഡിനെ മാത്രം പ്രതിരോധിച്ചാൽ പോരായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പിന്നിൽ നിന്ന് കുത്തിയ പ്രതിപക്ഷത്തെയും നിരന്തരം ഉപദ്രവം മാത്രം ചെയ്തുകൊണ്ടിരുന്ന ബിജെപിയെയും നേരിടുക എന്ന ദൗത്യവും സർക്കാരിന് മുന്നിലുണ്ടായിരുന്നു. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തയും പുലഭ്യം പറയുന്ന ചെന്നിത്തലയ്ക്കും കെ സുരേന്ദ്രനും കോവിഡ് പ്രതിസന്ധി ഘട്ടമാണെന്നും സർക്കാരിനൊപ്പം ഒന്നിച്ചു നിൽക്കണമെന്നും അറിയാഞ്ഞിട്ടായിരുന്നില്ല. എങ്ങനെയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുവാനും കേരളത്തിന്റെ കോവിഡ് പ്രതിരോധം അട്ടിമറിക്കുക എന്ന ഉദ്ദേശവുമായിരുന്നു അവർക്ക്. അന്ന് സർക്കാരിനെ ആക്രമിച്ച ലീകോബി മുന്നണിയുടെ നെറികെട്ട രാഷ്ട്രീയമാണ് ഇവിടെ തുറന്നു കാട്ടാൻ പോകുന്നത്. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഉയർന്ന വെല്ലുവിളികളെ നേരിടാൻ സംസ്ഥാന സർക്കാർ സകല മാർഗങ്ങളും തേടിയിരുന്നു. അതിലൊന്നായിരുന്നു സ്റ്റാർട്ട് കമ്പനിയായ സ്പ്രിങ്ക്ളറുമായുണ്ടാക്കിയ കരാറും അവർ നമുക്ക് നൽകാമെന്നേറ്റ സൗജന്യ സേവനവും. ഈ സംഭവത്തെ കേരളത്തിലെ കോൺഗ്രസും ബിജെപിയും എത്ര വികലമായാണ് ആക്ഷേപിച്ചത് എന്ന് നമുക്കറിയാം. അമേരിക്കൻ…
അസ്ട്രാസെനെക വാക്സിൻ വിതരണം തായ്ലൻഡിൽ ആരംഭിച്ചു. തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച വാക്സിനാണ് അസ്ട്രാസെനെക. ജൂണിൽ അറുപത് ലക്ഷം ഡോസ് വാക്സിനും ജൂലൈമുതൽ നവംബർവരെ പ്രതിമാസം ഒരു കോടി ഡോസ് വീതവും ഡിസംബറിൽ 50 ലക്ഷം ഡോസും നിർമിക്കും. നേത്തെ ചൈന 65 ലക്ഷം ഡോസ് സിനോവാക് ഡോസ് തായ്ലന്‍ഡിന് കൈമാറിയിരുന്നു.
കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം ആളിക്കത്തി. കേന്ദ്രനിർദേശപ്രകാരം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ കറുത്തകൊടിയും പ്ലക്കാർഡുമുയർത്തി വീടിനുമുന്നിൽ 12 മണിക്കൂർ നിരാഹാരം കിടന്നാണ് അവർ ചെറുത്ത് നിൽപ്പ് പ്രകടമാക്കിയത്. അഡ്മിനിസ്ട്രേറ്ററെ മടക്കിവിളിക്കുക, സ്വേച്ഛാധിപത്യം തുലയട്ടെ, പരിഷ്കാരങ്ങൾ പിൻവലിക്കുക, കലക്ടർ ഗോബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ദ്വീപ്ജനതയുടെ ശക്തിയും ഒരുമയും അവർ തെളിയിച്ചു. ലക്ഷദ്വീപ് ജനത ഒറ്റക്കെട്ടായി അണിനിരന്ന ആദ്യ പ്രക്ഷോഭം എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘സേവ് ലക്ഷദ്വീപ് ഫോറ’ത്തിന്റെ നേതൃത്വത്തിലായിരുന്നു 12 മണിക്കൂർ നീണ്ട ഈ ഐതിഹാസികസമരം. 70,000 ദ്വീപുനിവാസികൾ പ്രതിഷേധത്തിന്റെ ഭാഗമായി. മെഡിക്കൽ സർവീസ് ഒഴികെ മറ്റെല്ലാം അടച്ചിട്ടു. സ്വച്ഛ് ലക്ഷദ്വീപ് എന്നപേരിൽ പുറത്തിറക്കിയ പരിഷ്കാരങ്ങളെ വലിച്ചെറിയുന്ന കാഴ്ചയും സമരത്തിൽ ദൃശ്യമായി. കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ടു. വാഹനങ്ങൾ നിരത്തിൽ ഇറക്കിയില്ല. സർക്കാർ സർവീസുകൾ പൂർണമായി നിസ്സഹകരിച്ചു. മത്സ്യബന്ധനയാനങ്ങൾ ഇറക്കിയില്ല. കപ്പൽത്തൊഴിലാളികളും പണിമുടക്കി.
അങ്ങനെ ഒടുവിൽ വാക്സിൻ നയം തിരുത്താൻ പ്രധാനമന്ത്രി നിർബന്ധിതനായി. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശത്തിനും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും സൗജന്യവാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ജൂണ്‍ 21 മുതല്‍ ഇത് നിലവിൽവരും. ആദ്യം കേരളവും തുടർന്ന് മറ്റ് സംസ്ഥാനങ്ങളും കേന്ദ്രനയത്തിനെതിരെ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ നയപ്രകാരം വാക്സിന് നിർമാതാക്കളിൽനിന്ന് 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി കൈമാറും. 25 ശതമാനം വാക്സിൻ സ്വകാര്യആശുപത്രികൾക്ക് വാങ്ങാം. സ്വകാര്യആശുപത്രികൾക്ക് നിശ്ചിത വിലയ്ക്ക് പുറമെ 150 രൂപവരെ സർവീസ് ചാർജ് ഈടാക്കാം. സ്വകാര്യആശുപത്രികൾ വഴിയുള്ള വിതരണത്തിന് സംസ്ഥാനങ്ങൾ മേൽനോട്ടം വഹിക്കണം. പതിനെട്ടിനും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന് കമ്പനികള്‍ പറയുന്ന വിലക്ക് സംസ്ഥാനങ്ങള്‍ നേരിട്ടുവാങ്ങി കുത്തിവയ്ക്കണമെന്ന മുന്‍നിലപാടില്‍ നിന്നാണ് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രം പിന്മാറിയത്. യുവജനങ്ങളെ കൈയ്യൊഴിഞ്ഞ കേന്ദ്രനിലപാട് ഏകപക്ഷീയവും അവിവേകവുമാണെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് കഴിഞ്ഞയാഴ്ച ഇടക്കാലവിധിയിൽ…
കള്ളക്കടത്ത്, കള്ളനോട്ട്, കൊലപാതകം, പീഢനം. ദാണ്ടെ ഇപ്പോൾ വിഷമദ്യവും വ്യാജമദ്യവും. ഭാരതീയ ജനതാ പാർട്ടി എന്ന പേര് മാറ്റി ഭരിച്ച് ജനങ്ങളെ പീഡിപ്പിക്കുന്ന പാർട്ടി എന്നാക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഈ കോവിഡ് കാലത്ത് ജനങ്ങൾ തെരുവിൽ പിടഞ്ഞ് മരിക്കുമ്പോൾ വിഷമദ്യമുണ്ടാക്കി നൂറോളം പേരെയാണ് ബിജെപി നേതാവിന്റെ നേതൃത്വത്തിൽ കൊന്നിരിക്കുന്നത്. സംഭവം അങ്ങ് യുപിയിലാണ്. ബിജെപിക്കാരുടെ കൺകണ്ട ദൈവമായ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ.