- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen
Author: T21 Media
ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യ വാക്സിനുകൾ ലഭിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.പുതിയ നയം സംസ്ഥാനങ്ങൾ വാക്സിനുകൾ വാങ്ങുന്ന രീതിയെ മാറ്റിമറിക്കുമെങ്കിലും, പൗരന്മാർക്ക് ഇത് വലിയ മാറ്റമൊന്നും വരുത്തുന്നില്ല. ടിവിയിലെ ദേശീയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. ഇന്ത്യയിലെ വാക്സിൻ പ്രോഗ്രാമുകളുടെ ചരിത്രത്തെയും ലോജിസ്റ്റിക്സിനെയും കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഉത്തരവാദിത്തം ദില്ലിയിലെ ഫെഡറൽ സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിൽ പങ്കിടുന്നു. മുമ്പത്തെ കോവിഡ് വാക്സിൻ പോളിസി പ്രകാരം, ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വാക്സിനുകളിൽ പകുതിയും ഫെഡറൽ സർക്കാരിനും ബാക്കി സംസ്ഥാന ഭരണകൂടങ്ങളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പോയി. 18-44 വയസ് പ്രായമുള്ളവർക്കുള്ള വാക്സിനുകളുടെ അളവ് സംസ്ഥാനങ്ങൾ ഓപ്പൺ മാർക്കറ്റിൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, പൗരന്മാർക്ക് സംസ്ഥാന സർക്കാരിന്റെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നു. അതേസമയം, മുൻനിര തൊഴിലാളികൾക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഫെഡറൽ സർക്കാർ സൗജന്യമായി കുത്തിവയ്പ് നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മിക്കുന്ന എല്ലാ വാക്സിനുകളുടെയും…
ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ ഏഴാമത്തെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. കൊറോണ വൈറസ് പാൻഡെമിക് കാരണം ഈ വർഷം ആഘോഷങ്ങൾ കുറച്ചിട്ടുണ്ട്. യോഗാ പ്രേമിയെന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു ബഹുജന സമ്മേളനം ഒഴിവാക്കി പകരം രാജ്യത്തെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചു. കാലങ്ങളായി, മോദി യോഗയെ പ്രോത്സാഹിപ്പിച്ചു, പലപ്പോഴും ഇത് ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനമാണെന്ന് വിളിക്കുന്നു. പകർച്ചവ്യാധിയുടെ മധ്യത്തിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയുടെ കിരണമായി യോഗ മാറിയെന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു. “കോവിഡ് -19 ഉയർന്നുവന്നപ്പോൾ ഒരു രാജ്യവും തയ്യാറായില്ല. ഈ ദുഷ്കരമായ സമയങ്ങളിൽ, യോഗ ആത്മവിശ്വാസത്തിന്റെ വലിയ ഉറവിടമായി മാറിയെന്ന് ഞങ്ങൾ എല്ലാവരും കണ്ടു,” അദ്ദേഹം പറഞ്ഞു.
“ഫ്ലൈയിംഗ് സിഖ്” എന്നറിയപ്പെടുന്ന സിംഗ് നാല് ഏഷ്യൻ സ്വർണ്ണ മെഡലുകൾ നേടി, 1960 റോം ഒളിമ്പിക്സിൽ 400 മീറ്റർ ഫൈനലിൽ നാലാം സ്ഥാനത്തെത്തി. 2013 ൽ അദ്ദേഹത്തിന്റെ കഥ ബോളിവുഡ് ചിത്രമായ ഭാഗ് മിൽക്ക ഭാഗ് – റൺ മിൽക്ക റൺ ആയി മാറി. മുൻ വോളിബോൾ ക്യാപ്റ്റനായ സിങ്ങിന്റെ ഭാര്യ നിർമ്മൽ കൗറും ഈ ആഴ്ച തുടക്കത്തിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.കഴിഞ്ഞ മാസം കോവിഡ് -19 രോഗബാധിതനായ സിംഗ് വെള്ളിയാഴ്ച വൈകിട്ട് വടക്കൻ നഗരമായ ചണ്ഡിഗഡിലെ ഒരു ആശുപത്രിയിൽ വച്ച് രോഗം ബാധിച്ച് മരിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ കായിക സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അത്ലറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. ട്രാക്കിലും ഫീൽഡിലും സിങ്ങിന്റെ ചൂഷണം ഇന്ത്യയിൽ ഇതിഹാസമാണ്. അന്താരാഷ്ട്ര അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണം നേടിയ അദ്ദേഹം 80 അന്താരാഷ്ട്ര മൽസരങ്ങളിൽ 77 ലും വിജയിച്ചതിന് 1959 ൽ ഹെൽംസ് വേൾഡ് ട്രോഫി നേടി. 1958…
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യു.പി. പൊലീസ്. 18 കേസുകളാണ് മാധ്യമപ്രവര്‍ത്തകനായ വിനീത് നരേനും മറ്റ് രണ്ട് പേര്‍ക്കെതിരേയും എടുത്തിരിക്കുന്നത്. വി.എച്ച്.പി. നേതാവിനെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് ‘രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നുമാണ് മൂന്നുപേര്‍ക്കെതിരെയും ആരോപിക്കുന്ന കുറ്റം. വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) നേതാവും രാം ടെമ്പിള്‍ ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരന് സഞ്ജയ് ബന്‍സലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനായ വിനീത് നരേന്, അല്‍ക ലഹോതി, രജനിഷ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര് ചുമത്തിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 20 ലക്ഷം രൂപയ്ക്ക് വിറ്റ ഭൂമി മൂന്ന് മാസത്തിന് ശേഷം രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 2.5 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന് ന്യൂസ് ലോണ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമക്ഷേത്ര സമുച്ചയം വരുന്നതിന് തൊട്ടടുത്ത് 890 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്.…
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിനിമാനിയമ കരടിനെതിരെ മലയാള സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. നിയമഭേദഗതിയില്‍ വലിയ ആശങ്കയുണ്ടെന്ന് ഫെഫ്ക പറഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതാണ് കരടെന്നും തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഫെഫ്ക ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്രം തീരുമാനിച്ചത്. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്പില് വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്ട്ടിഫിക്കേഷന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനും ഭേദഗതിയില്‍ അനുമതി നല്‍കുന്നുണ്ട്. 1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1982ലാണ് പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ…
രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയത് 15 അംഗ സംഘമാണ്.മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം.ഇവർ സഞ്ചരിച്ച കാർ ,അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്. മൂന്ന് വാഹനങ്ങളിലായിട്ടായിരുന്നു ഇവരുടെ യാത്ര. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനിൽ പോലീസിൻ്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വർണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കോഴിക്കോട്-പാലക്കാട് ഹൈവേയിലെ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് 10 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായിരിക്കുന്നത്. എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് കൊണ്ടോട്ടി വഴിയാണ് പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്ന് വ്യക്തമല്ല. പാലക്കാട് നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ പാലക്കാട് നിന്നെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം നടന്നത്.…
കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനമാകെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് ചക്ര സ്തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11. 15 വരയാണ് റോഡിൽ വണ്ടികൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്. ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനെതിരെയാണ് സമരം. സമരസമയത്ത് നിരത്തുകളിൽ വണ്ടി എവിടെയാണോ അവിടെ നിർത്തിയാണ് പ്രതിഷേധിക്കുക. സമരത്തിൽ നിന്നും ആംബുലൻസുകളെ ഒഴിവാക്കി.അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുത്തു.
സി.പി.ഐ.എം. പ്രവര്ത്തകന് നാണുവിന്റെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയാകുകയാണ് സേവറി നാണു കൊലപാതകം. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നാണുവിന്റെ കുടുംബവും രംഗത്തെത്തിയതോടെ സേവറി നാണു കൊലപാതകത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ സജീവമാകുകയാണ്. സത്യം തെളിയിക്കുവാൻ ഏതറ്റം വരെയും പോരാടുമെന്നാണ് നാണുവിന്റെ ഭാര്യ പറയുന്നത്. കൊലപാതകത്തിൽ സുധാകരന് പങ്കുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നു. അദ്ദേഹത്തെ പ്രതിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെതുടർന്ന് മുമ്പ് പുനരന്വേഷണത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സുധാകരൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. കുടുംബം അനാഥമാക്കിയവർ നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണെന്നും ഭാർഗവി പറഞ്ഞു. 1992 ജൂൺ പതിമൂന്നിനാണ് സേവറി ഹോട്ടലിലേക്ക് ബോംബെറിഞ്ഞ് നാണുവിനെ കോൺഗ്രസ് സംഘം കൊന്നത്.
നവ മാധ്യമങ്ങളുടെ വായ പൂട്ടിക്കെട്ടുന്നതിനായി ഭേദഗതി വരുത്തിയ കേന്ദ്ര സർക്കാരിന്റെ പുതിയ ഐ ടി നയങ്ങൾ ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഐക്യ രാഷ്ട്ര സഭ. ഇന്ത്യ പുതുതായി കൊണ്ടുവന്ന ഭേദഗതികൾ ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി പുതിയ ഐ ടി നയം മാറുമെന്നും കാണിച്ച് യു എൻ പ്രത്യേക പ്രതിനിധികൾ കേന്ദ്ര സർക്കാരിന് കത്ത് നൽകി.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഒരു തരത്തിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത്. ഇന്ധനവില ഇത്തരത്തിൽ കുതിച്ചുയരുന്നത് രാജ്യത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്നു എന്നതാണ് വസ്തുത. ചെറുകിട കച്ചവടക്കാരെയും കർഷകരെയും ഇത് പ്രതികൂലമായി ബാധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസാധനങ്ങളുടെ വിലയും വർദ്ധിക്കുന്നു.