Close Menu
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • INTERVIEW
  • ARTICLES
    • MURIPPATHAL
  • VIDEO
  • SOCIAL MEDIA
  • SPORTS
  • EDUCATION
What's Hot

സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

April 3, 2024

25 കോടി വാഗ്ദാനംചെയ്തു: ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്‌റ്റ്‌ ചെയ്യും; അതിഷി

April 2, 2024

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം

March 28, 2024
Facebook X (Twitter) Instagram
Breaking News
  • Retrobet Casino Retro Games & Modern Wins Await
  • Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
  • Slottica Casino Polska Bonus 50fs
  • Kostenlose Plinko Demo Online Zocken Ohne Risiko
  • “Zocken Sie Plinko O Geld 2023
  • Plinko Casinos 2025 Im Test >> Plinko Online Spielen
  • Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
  • Gratis-slots Play Just For Fun 100 Free Spins-bonus
  • Logowanie Na Slottica Kasyno
  • Polskie Kasyna On The Web: Kompletny Przewodnik 2024
  • “Spielen Sie Plinko O Geld 2023
  • Kritische Rezension des Spiels für das Online-Casino Plinko
  • Online Spielothek Sunmaker Spielothek-spiele Und Mehr”
  • “Spielen Sie Plinko 1 Geld 2023
  • Über 3 1000 Online-spiele Kostenlos Spielen
Facebook X (Twitter) Instagram
T21 MediaT21 Media
Saturday, May 10
  • KERALA

    2016 ൽ വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചു; കെ മുരളീധരൻ

    December 27, 2024

    ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്; മുഖ്യമന്ത്രി

    December 27, 2024

    എഴുതിയാലും തീരാത്ത കഥയായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും; എം വി ഗോവിന്ദൻ

    December 26, 2024

    നമുക് നഷ്ടമായത് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെ; മുഖ്യമന്ത്രി

    December 26, 2024

    വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്

    November 21, 2024
  • INDIA

    സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ

    May 4, 2024

    കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

    May 2, 2024

    മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: ചെങ്കോട്ട മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകും; കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ

    April 9, 2024

    സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

    April 3, 2024

    നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ അവകാശമില്ല: മുൻ ബിജെപി എംപി സന്തോഷ് അഹ്ലാവത്

    April 3, 2024
  • WORLD

    നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാൻ വേദി ഒരുക്കിയത് നാണക്കേട്; അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോൺഗ്രസ് വനിതാ അംഗങ്ങൾ

    June 22, 2023

    ജയ്‌ശ്രീറാം വിളിച്ചില്ല: യു പി യിൽ മുസ്ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

    June 19, 2023

    ഫൈസര്‍ മേധാവികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച, ഫൈസര്‍ സംഘം സെപ്തംബറില്‍ കേരളത്തില്‍

    June 10, 2023

    അധ്വാനിക അടിമത്വം: ഇന്ത്യ മുന്നിൽ; യുഎൻ

    May 27, 2023

    തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 4,300 ആയി; മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന

    February 7, 2023
  • ENTERTAINMENT

    പ്രണയം വഞ്ചനയിലെത്തുമ്പോൾ; അതിശയിപ്പിക്കുന്ന ‘രേഖ’

    March 20, 2023

    അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിക്കുന്നു; പറഞ്ഞത് മറ്റൊന്ന്, വിമർശന ശരങ്ങൾ വേണ്ട

    February 6, 2023

    ‘അശുദ്ധിയല്ല, ചിന്തകളും അനാചാരങ്ങളും തുടച്ചു നീക്കാൻ വേണ്ടത് വിദ്യാഭ്യാസം’ മുൾമുനയിൽ നിർത്തി അയാലി

    January 29, 2023

    ‘ആര് വിലക്കിയാലും ഞങ്ങൾ കാണും, വിമർശനങ്ങളെ പേടിക്കാതെ സംഘപരിവാറേ’

    January 28, 2023

    ബിജു മോനോനൊപ്പം സുരാജ് വെഞ്ഞാറമൂടും; പുതിയ ചിത്രത്തിന് തുടക്കമായി

    January 25, 2023
  • INTERVIEW

    ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനോട് ചോദിച്ചിട്ട് തന്നെ കാര്യം

    March 9, 2023

    താൻ നാളെ എവിടെ നിൽക്കുമെന്ന് രാഹുൽ ഗാന്ധിക്ക് പോലുമറിയില്ല; ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു- രണ്ടാം ഭാഗം

    September 22, 2022

    രാജ്യം കൊടുക്കുന്നത് കോണ്‍ഗ്രസ് നടത്തിയ വര്‍ഗീയപ്രീണനത്തിൻ്റെ വില – ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നു- ഒന്നാം ഭാഗം

    September 22, 2022

    രാജസ്ഥാനിലെ എസ്എഫ്ഐ മുന്നേറ്റം അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു T21 നോട്

    August 30, 2022

    കിഫ്ബിക്കായുള്ള പോരാട്ടം നാടിനായുള്ള പോരാട്ടം; ഐ ബി സതീഷ് 

    August 12, 2022
  • ARTICLES
    1. MURIPPATHAL
    2. View All

    മാതൃഭൂമിയിലെ അനീഷ് ജേക്കബു ചേട്ടാ. ഇവിടെ കമോൺ

    November 5, 2022

    സുജിത് നായർ ഉമ്മൻചാണ്ടിയെ സുഖിപ്പിക്കുമ്പോൾ സംഭവിക്കുന്നത്….

    October 31, 2022

    മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ….

    October 24, 2022

    കേരളം ഗവര്‍ണറോടു ചോദിക്കുന്നു… താനാരുവ്വാ ഉവ്വേ….?

    October 17, 2022

    കൂടണയലിൻ്റെ രാഷ്ട്രീയം

    March 8, 2024

    കോർപ്പറേറ്റ് ബജറ്റിനെ മറയ്ക്കാൻ മാതൃഭൂമിയുടെ സാരി മേളം

    February 2, 2024

    ആരിഫ് മുഹമ്മദ് ഖാൻ ദിവ്യനെന്ന മൂഢചിന്തയിൽ – ദേശാഭിമാനി

    January 29, 2024

    രാമ ക്ഷേത്രം ഉയരുമ്പോൾ കൊല്ലപ്പെട്ട പൂജാരി ബാബാ ലാൽ ദാസിനെ വീണ്ടും ഓർക്കാം

    January 22, 2024
  • VIDEO

    നിർഭയം മുട്ടിടിക്കുമ്പോൾ

    March 9, 2023

    മായമാണെങ്കിലും പതഞ്ജലി തന്നെ കേന്ദ്രത്തിന് പ്രിയം

    March 9, 2023

    സാനിയോ ഒരു പ്രതീകം മാത്രം

    March 9, 2023

    പൊങ്കാല ചുടുകട്ടയിൽ തല തല്ലുന്ന സംഘികൾ

    March 9, 2023

    ചെന്നിത്തലയുടെ പൊങ്കാല ഏഷ്യാനെറ്റ് ന്യൂസിനോ സതീശനോ?

    March 9, 2023
  • SOCIAL MEDIA

    വിമർശകർക്ക് മറുപടിയുമായി പ്രിയ വർഗീസ്

    November 18, 2022

    ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും

    November 12, 2022

    ഒരു ‘ഗറ്റ് ഔട്ടി’ൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം; ഡോ. ജോൺ ബ്രിട്ടാസ് എം പി

    November 7, 2022

    ‘സഖാവിനെ സംരക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ’; പി ബിജുവിൻ്റെ ഓർമകൾ പങ്കുവെച്ച് എ എൻ ഷംസീർ

    November 4, 2022

    കമ്യൂണിസ്‌റ്റ്‌ വിരുദ്ധനും കോൺഗ്രസ്സുകാരനുമായിരുന്ന ടി പി രാജീവനെ കോൺഗ്രസ്‌ അപമാനിച്ചു?

    November 3, 2022
  • SPORTS

    മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

    March 3, 2023

    നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; അശ്വിന് അഞ്ച് വിക്കറ്റ്

    February 11, 2023

    പെലെയുടെ സംസ്കാരം ചൊവ്വാഴ്ച സ്വന്തം നാടായ സാൻ്റോസിൽ

    December 30, 2022

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

    December 30, 2022

    കറൻസിയിൽ മെസിയുടെ ചിത്രം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

    December 23, 2022
  • EDUCATION

    പ്ലസ് വൺ പ്രവേശനം നാളെ; വി ശിവൻകുട്ടി

    August 3, 2022

    ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേൽപ്പിക്കില്ല; വി ശിവൻകുട്ടി

    August 3, 2022

    പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22 ന് ആരംഭിക്കും;ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച

    July 26, 2022
T21 MediaT21 Media

കർഷകരെ വഞ്ചിച്ചതാര് – മന്ത്രി ജി ആർ അനിൽ എഴുതുന്നു

T21 MediaBy T21 MediaNovember 13, 2023 ARTICLES No Comments4 Mins Read
Share
Facebook Twitter LinkedIn Pinterest Email

ആലപ്പുഴയിലെ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറ്റവും വേദനാജനകമാണ്. അദ്ദേഹംതന്നെ പറഞ്ഞതുപ്രകാരം തുടർകൃഷിക്ക്‌ ബാങ്കുകൾ വായ്പ നിഷേധിച്ചത് മൂലുണ്ടായ പ്രയാസമാണ് ആത്മഹത്യക്കു കാരണം. രാജ്യത്താകമാനം കർഷകർ തീരാദുരിതത്തിലാണ്. കേന്ദ്രസർക്കാർ കൈക്കൊണ്ടുവരുന്ന ഉദാരവൽക്കരണനയങ്ങൾ കുത്തകകൾക്കും ഇടനിലക്കാർക്കും ഗുണം ചെയ്യുകയും കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്നതാണ്. ഇതിൽനിന്ന് വ്യത്യസ്തമായി കർഷകർ ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷസർക്കാരാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ കേരളത്തിലുണ്ടായ ഈ സംഭവം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു എന്നതിൽ സംശയമില്ല.

മരിച്ച കർഷകൻ്റെ പേരിൽ പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പ് പ്രകാരം അദ്ദേഹം 2011ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നെടുത്ത കാർഷികവായ്പ 2020ൽ പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കിയതുകൊണ്ട് അയാളുടെ സിബിൽസ്കോറിനെ ബാധിക്കുകയും അതുകൊണ്ട് പിന്നീട് ബാങ്കുകൾ ഒന്നുംതന്നെ വായ്പ നൽകാതിരിക്കുകയും ചെയ്യുന്നു എന്നുപറയുന്നു. ഇതുമൂലമുണ്ടായ പ്രയാസമാണ് ഈ കർഷകൻ്റെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന് അദ്ദേഹത്തിൻ്റെയും ഭാര്യയുടെയും സത്യസന്ധമായ വെളിപ്പെടുത്തലുകളിൽനിന്ന് വ്യക്തവുമാണ്. എന്നാൽ, എല്ലാക്കാലത്തും കർഷകവഞ്ചനയുടെ നിലപാട് സ്വീകരിച്ച കേരളത്തിലെ പ്രതിപക്ഷം സത്യം മൂടിവച്ച് ഹീനമായ രാഷ്ട്രീയപ്രചാരണത്തിന്റെ ആയുധമാക്കി ഇതു മാറ്റിയിരിക്കുന്നു.

ഇപ്പോൾ മരണപ്പെട്ട കർഷകനിൽനിന്ന് 2021––22 കാലയളവിൽ സംഭരിച്ച നെല്ലിൻ്റെ വില പിആർഎസ് വായ്പയായി ഫെഡറൽ ബാങ്ക് വഴി നൽകുകയും സപ്ലൈകോ അത് സമയബന്ധിതമായി അടച്ചുതീർക്കുകയും ചെയ്തിട്ടുള്ളതാണ്. 2022––23 സീസണിലെ ഒന്നാംവിളയായി ഇദ്ദേഹത്തിൽനിന്ന്‌ സംഭരിച്ച 4896 കിലോഗ്രാം നെല്ലിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്ക് വഴി പിആർഎസ് വായ്പയായി നൽകിയിട്ടുണ്ട്. ഇതിന്റെ തിരിച്ചടവിന്റെ സമയപരിധി വരാനിരിക്കുന്നതേയുള്ളൂ. ആയതിനാൽ പിആർഎസ് വായ്പ കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചിട്ടില്ലെന്ന് മനസ്സിലാക്കാം. എന്നാൽ, നെല്ല് സംഭരണവില ലഭിക്കുന്നതിന് പിആർഎസ് വായ്പ എടുക്കേണ്ടി വന്നതാണ് ആ കർഷകനുണ്ടായ ദുരന്തത്തിന് കാരണമെന്ന് പ്രചരിപ്പിക്കുകയും കേരളത്തിലെ ജനപക്ഷ സർക്കാരിനെ താറടിക്കുന്നതിനുള്ള സുവർണാവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം. ഇവരുടെ കുടില പരിശ്രമങ്ങളെ വസ്തുതകളുടെയും സത്യത്തിന്റെയും പിൻബലത്തോടെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

നെല്ല്സംഭരണവില വായ്പയാക്കുന്നതെന്തിന്

നെല്ല്സംഭരണവില യഥാസമയം നൽകാൻ ഏർപ്പെടുത്തിയ പിആർഎസ് വായ്പാ പദ്ധതിയെയാണ് വില്ലനായി ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ചിത്രീകരിക്കുന്നത്.

വികേന്ദ്രീകൃത -ധാന്യ-സംഭരണ -സംസ്കരണ -വിതരണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. രാജ്യത്ത്‌ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം താങ്ങുവില നൽകി കർഷകരിൽനിന്ന് സംഭരിക്കുകയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ സൂക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് വിഹിതം അനുവദിച്ച് പൊതുവിതരണ സംവിധാനം വഴിയും മറ്റ് വിധത്തിലും വിതരണം ചെയ്യുകയും ചെയ്യുന്നത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലും മാർഗനിർദേശങ്ങൾ പ്രകാരവുമാണ്. സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ സമ്പ്രദായംവഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുകയോ കേന്ദ്രപൂളിലേക്ക്‌ നൽകി എഫ്സിഐയ്ക്ക് കൈമാറുകയോ ചെയ്യാം. കേരളം കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുകയും സംസ്കരിച്ച് അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്യുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതമായ 14.25 ലക്ഷം മെട്രിക് ടണ്ണിൽ, നാലേകാൽ ലക്ഷത്തിലധികം വരുന്ന ഇപ്രകാരം സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന കുത്തരി കഴിച്ച് ബാക്കിയാണ് എഫ്സിഐയിൽനിന്ന് വിട്ടെടുക്കുന്നത്. നെല്ല് കുത്തി അരിയാക്കി റേഷൻകടകൾ വഴി ഗുണഭോക്താവിന്റെ വിരലടയാളം പതിപ്പിച്ച് വിതരണം പൂർത്തിയായ കാര്യം അന്നവിതരൺ പോർട്ടലിൽ യന്ത്രസംവിധാനത്തിലൂടെ അപ്‌ലോഡ് ചെയ്യപ്പെട്ടതിനുശേഷമേ നെല്ലിന്റെ താങ്ങുവിലയും അനുബന്ധചെലവുകളും ലഭിക്കാനുള്ള ക്ലെയിം കേന്ദ്രത്തിലേക്ക് സമർപ്പിക്കാൻ പോലും കഴിയുകയുള്ളൂ. ഈ പ്രക്രിയ പൂർത്തിയാകാൻ സാധാരണഗതിയിൽ ആറുമാസംവരെ സമയം എടുക്കാറുണ്ട്. പലരും പ്രചരിപ്പിക്കുന്നതുപോലെ ധാന്യം സംഭരിച്ചാലുടൻ പണം നൽകുന്നതല്ല ഈ പദ്ധതി.

പിആർഎസ് വായ്പ അപരാധമോ

മേൽപ്പറഞ്ഞ സാഹചര്യത്തിൽ താങ്ങുവില അനുവദിച്ചു കിട്ടുന്നതുവരെയും കാത്തിരിക്കാൻ കർഷകനോട് പറയുകയല്ല കേരള സർക്കാർ ചെയ്തത്. നെല്ല് അളന്നെടുത്താലുടനെ പണം നൽകാൻ കഴിയുന്ന ബദൽമാർഗം ആവിഷ്കരിക്കുകയാണ്. അതാണ് പിആർഎസ് വായ്പ പദ്ധതി. സംഭരിച്ച നെല്ലിന്റെ രസീതായ പാഡി റസീപ്റ്റ് ഷീറ്റ് ബാങ്കുകൾക്ക് കൈമാറി മറ്റ് ഈടൊന്നും കൂടാതെ വായ്പ അനുവദിക്കുകയാണ് ചെയ്യുന്നത്. ഈ വായ്പയ്ക്ക് നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോ ഗ്യാരന്റി നിൽക്കുകയും തുകയും പലിശയും അടച്ചുതീർക്കുകയും ചെയ്യുന്നു. കിലോയ്ക്ക് 20.40 രൂപയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ, കേരള സർക്കാർ 7.80 രൂപ സംസ്ഥാന പ്രോത്സാഹന ബോണസ് കൂടി ഇതിനൊപ്പംചേർത്ത് 28.20 രൂപ ഒരു കിലോ നെല്ലിന് നൽകുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടാണ് പിആർഎസ് വായ്പ ഒരു കർഷകദ്രോഹമായി ചിത്രീകരിക്കുന്നത്.

പിആർഎസ് വായ്പ 1997 ൽ വി എസ് അച്യുതാനന്ദൻ സർക്കാർ ആലപ്പുഴ, കോട്ടയം തൃശൂർ പാലക്കാട് എന്നീ നാല് ജില്ലകളിൽ സഹകരണ ബാങ്കുകളുടെ സഹകരണത്തോടുകൂടിയാണ് നടപ്പിലാക്കിയത്. പിന്നീട് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വന്നപ്പോൾ മാത്രമാണ് വാണിജ്യ ബാങ്കുകൾ ഇതിന്റെ ഭാഗമാകുന്നത്. കേരള സർക്കാർ മുൻകൈയെടുക്കുന്നത് കൊണ്ട് മാത്രമാണ് വാണിജ്യ ബാങ്കുകൾ ഇപ്പോഴും പദ്ധതിയിൽ സഹകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും ഇത്തരം പദ്ധതി നിലവിലില്ല.

രാജ്യത്തെ സ്ഥിതിയെന്ത്

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 1995നും 2024നും ഇടയിൽ രാജ്യത്ത് 2,96,438 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 60,750 പേർ മഹാരാഷ്ട്രയിൽനിന്നായിരുന്നു. കർഷകവിരുദ്ധവും കുത്തകാനുകൂലവുമായ നിയമങ്ങൾ, ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും കണ്ണിൽച്ചോരയില്ലാത്ത വ്യവസ്ഥകൾ, സർക്കാരുകളുടെ നിസ്സംഗത ഇവയെല്ലാമാണ് ഇതിന്റെ കാരണങ്ങളെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 1990കളിൽ ആരംഭിച്ച ഉദാരവൽക്കരണനയങ്ങൾ ബാങ്കിങ്‌ മേഖലയിലും ജനവിരുദ്ധമായ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരികയുണ്ടായി.

വട്ടിപ്പലിശക്കാരുടെയും കൊള്ളപ്പലിശക്കാരുടെയും ഇരകളായി കടത്തിൽ ജനിച്ച് ജീവിച്ചു മരിച്ച ഇന്ത്യൻ കർഷകനെ ഒരു പരിധിവരെ രക്ഷപ്പെടുത്തിയത് ബാങ്ക് ദേശസാൽക്കരണം അടക്കമുള്ള ഇടതുപക്ഷ പരിഷ്‌കാരങ്ങളായിരുന്നു. ധാരാളമായി ഗ്രാമീണശാഖകൾ അനുവദിച്ചുകൊണ്ടും കർഷകർ അടക്കമുള്ള സാധാരണക്കാരെ സഹായിക്കുംവിധമുള്ള വായ്പാനയങ്ങൾ രൂപപ്പെടുത്തിക്കൊണ്ടും ബാങ്കുകൾ മുന്നോട്ടുപോയി. ഉദാരവൽക്കരണനയങ്ങളുടെ ഭാഗമായി ഇതിൽനിന്ന് വ്യതിചലിച്ചുകൊണ്ട് സമ്പന്നർക്കും വൻകിടക്കാർക്കും അനുകൂലമായ നയങ്ങൾ രൂപപ്പെടുത്തി. 2002ലെ സർഫാസി ആക്ട്, കിട്ടാക്കുടിശ്ശിക പിരിച്ചെടുക്കാൻ കരാർ സംഘങ്ങളെ ഏർപ്പെടുത്തൽ, ഗ്രാമീണശാഖകൾ അടച്ചുപൂട്ടൽ, സിബിൽ സ്കോർ സമ്പ്രദായം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വന്നിട്ടുള്ളതാണ്. വൻകിട മുതലാളിമാർ കോടാനുകോടികൾ അപഹരിച്ചുകൊണ്ട് രാജ്യംവിട്ട് സ്വൈരവിഹാരം നടത്തുമ്പോൾ ചെറുകിട, കാർഷിക വായ്പകൾപോലും നിഷേധിക്കപ്പെട്ട് കർഷകർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം കോൺഗ്രസും ബിജെപിയും പിന്തുടരുന്ന ജനവിരുദ്ധനയങ്ങളുടെ അനിവാര്യഫലമാണ്.

യുഡിഎഫ് ദുരിതകാലം കേരളം മറന്നോ

കേരളത്തിലും യുഡിഎഫ് ഭരണകാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2001 മുതൽ 2006 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് നിരവധി കർഷകർ ആത്മഹത്യ ചെയ്തു. കാർഷികമേഖലയായ വയനാടും പാലക്കാടുമാണ് ഇതിന്റെ ദുരന്തത്തിന് ഏറ്റവും കൂടുതൽ ഇരയായത്. 2006ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാർ ആത്മഹത്യ ചെയ്ത കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളി. കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ചു.

സംസ്ഥാന പ്രോത്സാഹന ബോണസ് ഉൾപ്പെടെ ഒരു കിലോ നെല്ലിന് രാജ്യത്ത് ഏറ്റവും ഉയർ‍ന്ന വില നൽകുന്ന കാര്യം മുകളിൽ സൂചിപ്പിച്ചല്ലോ. ഇതിനു പുറമെ സുസ്ഥിര നെൽക്കൃഷി വികസനപദ്ധതി പ്രകാരം ഹെക്ടറിന് 5500 രൂപ, തരിശുനില കൃഷിക്ക്‌ ഹെക്ടറിന് കർഷകന് 35,000 രൂപ, ഉടമയ്ക്ക് 5000 രൂപ, ഹെക്ടറിന് കുമ്മായത്തിന് 5400ഉം സൂക്ഷ്മ മൂലകങ്ങൾക്ക് 500 രൂപ വീതവും പാഡി റോയൽറ്റിയായി ഉടമയ്ക്ക് ഹെക്ടറിന് 3000 രൂപ, ഉൽപ്പാദന ബോണസായി ഹെക്ടറിന് 1000 രൂപ എന്നിവ നൽകുന്നു. ഇതിനു പുറമെയാണ് രാസവളത്തിന് 50 ശതമാനം സബ്സിഡി. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ വിത്തുവിതരണത്തിന് 100 ശതമാനവും രാസവളത്തിന് 50 ശതമാനവും സബ്സിഡി നൽകുന്നു. സ്ഥിരകൃഷിക്ക്‌ കൂലിച്ചെലവായി ഹെക്ടറിന് 25,000 രൂപ നൽകുന്നു. ഇപ്രകാരമെല്ലാം കർഷകനെ ചേർത്തുനിർത്തുന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്.

കള്ളപ്രചാരണങ്ങൾ തള്ളിക്കളയുക

ജനക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലും ജനങ്ങളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിലും രാജ്യത്ത് പ്രഥമസ്ഥാനത്ത് കേരളമാണെന്നത് തർക്കമില്ലാത്ത സംഗതിയാണ്. നിതി ആയോഗ് അടക്കമുള്ള കേന്ദ്രസ്ഥാപനങ്ങൾതന്നെ ഇക്കാര്യം പലയാവർത്തി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കർഷകരോടുള്ള സമീപനത്തിലും ഈ മാതൃകതന്നെയാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും ജനക്ഷേമപ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കാനുമുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത് ചെറിയ പ്രയാസമല്ല സൃഷ്ടിച്ചിട്ടുള്ളത്. ഇതിനെ മറികടക്കുന്നതിന് കേരളത്തിന്റെ വികാരം രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ പ്രകടിപ്പിക്കുന്ന വലിയ ജനമുന്നേറ്റത്തിന് വരുംനാളുകൾ സാക്ഷ്യംവഹിക്കും. അസത്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ജനപക്ഷ സർക്കാരിനെ താറടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുകയില്ല. കുത്തകകൾക്കും വൻകിടക്കാർക്കും അനുകൂലമായ ബാങ്കിങ്‌ ഉൾപ്പെടെയുള്ള സാമ്പത്തികനയങ്ങൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്ത ബിജെപിയുടെയും കോൺഗ്രസിന്റെയും കർഷകപ്രേമവും മുതലക്കണ്ണീരും കേരള ജനത തിരിച്ചറിയാതെ പോകുകയില്ല.

GR ANIL KERALA
T21 Media
  • Website

Keep Reading

വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്

മലപ്പുറത്ത് ഹയർ സെക്കൻഡറി സീറ്റുകൾ കുറവെന്ന് പറഞ്ഞ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതം: മന്ത്രി വി ശിവൻകുട്ടി

കൂടണയലിൻ്റെ രാഷ്ട്രീയം

മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

കടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിന് തിരിച്ചടി; 13, 600 കോടി കടമെടുക്കാൻ സുപ്രീം കോടതി അനുമതി

ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Add A Comment
Leave A Reply Cancel Reply

Top News

മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ബിജെപിയിൽ ചേരും

September 19, 2022

പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; കണ്ണൂരിൽ കെഎസ്ആർടിസി ബസിന് നേരെ ബോംബെറിഞ്ഞു

September 23, 2022

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പോലീസുകാർക്ക് നേരെയും ആക്രമണം

September 23, 2022

ഗവർണർ ആർഎസ്എസിൻ്റെ വിനീത ദാസൻ; എം വി ജയരാജൻ

September 19, 2022
Don't Miss

Retrobet Casino Retro Games & Modern Wins Await

anonymous April 24, 2025

There are no restrictions from the mobile site, which does not use a responsive design.…

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
Latest News

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
About Us
About Us

T21 Media is a news-based website that comments on current affairs. In this post-truth era, we expose the lies, deliberate and selective omissions, and sensationalism around us frankly, freely, and fearlessly.

Email Us: t21socialmedia@gmail.com
Contact: +91-

Facebook X (Twitter) Instagram YouTube
Most Popular

‘സ്വപ്‌നയായിരുന്നു ഭേദം’, ഗവര്‍ണറെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

September 19, 2022

കിഫ്ബിക്കല്ലിൽ കടിച്ച പല്ലു വീഴും; ഇഡിയ്ക്കു കുരുക്കു മുറുക്കാൻ സിപിഎം

August 10, 2022

ആരുടേതാണ് സര്‍ക്കാര്‍ ഖജനാവ് ? മോദി ഭരണത്തിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി

August 7, 2022
Our Picks

Retrobet Casino Retro Games & Modern Wins Await

April 24, 2025

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025
© T21 MEDIA 2025

Type above and press Enter to search. Press Esc to cancel.