Close Menu
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • INTERVIEW
  • ARTICLES
    • MURIPPATHAL
  • VIDEO
  • SOCIAL MEDIA
  • SPORTS
  • EDUCATION
What's Hot

സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

April 3, 2024

25 കോടി വാഗ്ദാനംചെയ്തു: ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡി അറസ്‌റ്റ്‌ ചെയ്യും; അതിഷി

April 2, 2024

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം

March 28, 2024
Facebook X (Twitter) Instagram
Breaking News
  • Retrobet Casino Retro Games & Modern Wins Await
  • Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
  • Slottica Casino Polska Bonus 50fs
  • Kostenlose Plinko Demo Online Zocken Ohne Risiko
  • “Zocken Sie Plinko O Geld 2023
  • Plinko Casinos 2025 Im Test >> Plinko Online Spielen
  • Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
  • Gratis-slots Play Just For Fun 100 Free Spins-bonus
  • Logowanie Na Slottica Kasyno
  • Polskie Kasyna On The Web: Kompletny Przewodnik 2024
  • “Spielen Sie Plinko O Geld 2023
  • Kritische Rezension des Spiels für das Online-Casino Plinko
  • Online Spielothek Sunmaker Spielothek-spiele Und Mehr”
  • “Spielen Sie Plinko 1 Geld 2023
  • Über 3 1000 Online-spiele Kostenlos Spielen
Facebook X (Twitter) Instagram
T21 MediaT21 Media
Saturday, May 10
  • KERALA

    2016 ൽ വട്ടിയൂർക്കാവിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചു; കെ മുരളീധരൻ

    December 27, 2024

    ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്; മുഖ്യമന്ത്രി

    December 27, 2024

    എഴുതിയാലും തീരാത്ത കഥയായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും; എം വി ഗോവിന്ദൻ

    December 26, 2024

    നമുക് നഷ്ടമായത് മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെ; മുഖ്യമന്ത്രി

    December 26, 2024

    വീണിരിക്കുന്ന കുഴിയിൽ നിന്ന് അദാനിക്ക് കരകയറുക അത്ര എളുപ്പമല്ല; ഡോ ടി എം തോമസ് ഐസക്ക്

    November 21, 2024
  • INDIA

    സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ

    May 4, 2024

    കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

    May 2, 2024

    മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറും: ചെങ്കോട്ട മോദിയുടെ വിദ്വേഷ പ്രസംഗത്തിന് വേദിയാകും; കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ

    April 9, 2024

    സൈനിക സ്കൂളുകളിൽ കാവിവത്കരണം: 62 ശതമാനവും സംഘപരിവാറിനും ബി.ജെ.പി നേതാക്കൾക്കും കൈമാറി കേന്ദ്രം

    April 3, 2024

    നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാത്ത സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യാൻ അവകാശമില്ല: മുൻ ബിജെപി എംപി സന്തോഷ് അഹ്ലാവത്

    April 3, 2024
  • WORLD

    നരേന്ദ്രമോദിക്ക് രാജ്യത്ത് സംസാരിക്കാൻ വേദി ഒരുക്കിയത് നാണക്കേട്; അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോൺഗ്രസ് വനിതാ അംഗങ്ങൾ

    June 22, 2023

    ജയ്‌ശ്രീറാം വിളിച്ചില്ല: യു പി യിൽ മുസ്ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

    June 19, 2023

    ഫൈസര്‍ മേധാവികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച, ഫൈസര്‍ സംഘം സെപ്തംബറില്‍ കേരളത്തില്‍

    June 10, 2023

    അധ്വാനിക അടിമത്വം: ഇന്ത്യ മുന്നിൽ; യുഎൻ

    May 27, 2023

    തുർക്കി-സിറിയ ഭൂകമ്പം; മരിച്ചവരുടെ എണ്ണം 4,300 ആയി; മരണസംഖ്യ 20,000 കടന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന

    February 7, 2023
  • ENTERTAINMENT

    പ്രണയം വഞ്ചനയിലെത്തുമ്പോൾ; അതിശയിപ്പിക്കുന്ന ‘രേഖ’

    March 20, 2023

    അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിക്കുന്നു; പറഞ്ഞത് മറ്റൊന്ന്, വിമർശന ശരങ്ങൾ വേണ്ട

    February 6, 2023

    ‘അശുദ്ധിയല്ല, ചിന്തകളും അനാചാരങ്ങളും തുടച്ചു നീക്കാൻ വേണ്ടത് വിദ്യാഭ്യാസം’ മുൾമുനയിൽ നിർത്തി അയാലി

    January 29, 2023

    ‘ആര് വിലക്കിയാലും ഞങ്ങൾ കാണും, വിമർശനങ്ങളെ പേടിക്കാതെ സംഘപരിവാറേ’

    January 28, 2023

    ബിജു മോനോനൊപ്പം സുരാജ് വെഞ്ഞാറമൂടും; പുതിയ ചിത്രത്തിന് തുടക്കമായി

    January 25, 2023
  • INTERVIEW

    ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനോട് ചോദിച്ചിട്ട് തന്നെ കാര്യം

    March 9, 2023

    താൻ നാളെ എവിടെ നിൽക്കുമെന്ന് രാഹുൽ ഗാന്ധിക്ക് പോലുമറിയില്ല; ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു- രണ്ടാം ഭാഗം

    September 22, 2022

    രാജ്യം കൊടുക്കുന്നത് കോണ്‍ഗ്രസ് നടത്തിയ വര്‍ഗീയപ്രീണനത്തിൻ്റെ വില – ജോണ്‍ ബ്രിട്ടാസ് സംസാരിക്കുന്നു- ഒന്നാം ഭാഗം

    September 22, 2022

    രാജസ്ഥാനിലെ എസ്എഫ്ഐ മുന്നേറ്റം അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു T21 നോട്

    August 30, 2022

    കിഫ്ബിക്കായുള്ള പോരാട്ടം നാടിനായുള്ള പോരാട്ടം; ഐ ബി സതീഷ് 

    August 12, 2022
  • ARTICLES
    1. MURIPPATHAL
    2. View All

    മാതൃഭൂമിയിലെ അനീഷ് ജേക്കബു ചേട്ടാ. ഇവിടെ കമോൺ

    November 5, 2022

    സുജിത് നായർ ഉമ്മൻചാണ്ടിയെ സുഖിപ്പിക്കുമ്പോൾ സംഭവിക്കുന്നത്….

    October 31, 2022

    മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ….

    October 24, 2022

    കേരളം ഗവര്‍ണറോടു ചോദിക്കുന്നു… താനാരുവ്വാ ഉവ്വേ….?

    October 17, 2022

    കൂടണയലിൻ്റെ രാഷ്ട്രീയം

    March 8, 2024

    കോർപ്പറേറ്റ് ബജറ്റിനെ മറയ്ക്കാൻ മാതൃഭൂമിയുടെ സാരി മേളം

    February 2, 2024

    ആരിഫ് മുഹമ്മദ് ഖാൻ ദിവ്യനെന്ന മൂഢചിന്തയിൽ – ദേശാഭിമാനി

    January 29, 2024

    രാമ ക്ഷേത്രം ഉയരുമ്പോൾ കൊല്ലപ്പെട്ട പൂജാരി ബാബാ ലാൽ ദാസിനെ വീണ്ടും ഓർക്കാം

    January 22, 2024
  • VIDEO

    നിർഭയം മുട്ടിടിക്കുമ്പോൾ

    March 9, 2023

    മായമാണെങ്കിലും പതഞ്ജലി തന്നെ കേന്ദ്രത്തിന് പ്രിയം

    March 9, 2023

    സാനിയോ ഒരു പ്രതീകം മാത്രം

    March 9, 2023

    പൊങ്കാല ചുടുകട്ടയിൽ തല തല്ലുന്ന സംഘികൾ

    March 9, 2023

    ചെന്നിത്തലയുടെ പൊങ്കാല ഏഷ്യാനെറ്റ് ന്യൂസിനോ സതീശനോ?

    March 9, 2023
  • SOCIAL MEDIA

    വിമർശകർക്ക് മറുപടിയുമായി പ്രിയ വർഗീസ്

    November 18, 2022

    ഇല്ലാത്ത കത്തിൻ്റെ പേരിൽ അക്രമ സമരവും ബിജെപിയുടെ അനധികൃത നിയമനങ്ങളും

    November 12, 2022

    ഒരു ‘ഗറ്റ് ഔട്ടി’ൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ ദൗത്യം; ഡോ. ജോൺ ബ്രിട്ടാസ് എം പി

    November 7, 2022

    ‘സഖാവിനെ സംരക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ’; പി ബിജുവിൻ്റെ ഓർമകൾ പങ്കുവെച്ച് എ എൻ ഷംസീർ

    November 4, 2022

    കമ്യൂണിസ്‌റ്റ്‌ വിരുദ്ധനും കോൺഗ്രസ്സുകാരനുമായിരുന്ന ടി പി രാജീവനെ കോൺഗ്രസ്‌ അപമാനിച്ചു?

    November 3, 2022
  • SPORTS

    മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് ജയം

    March 3, 2023

    നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം; അശ്വിന് അഞ്ച് വിക്കറ്റ്

    February 11, 2023

    പെലെയുടെ സംസ്കാരം ചൊവ്വാഴ്ച സ്വന്തം നാടായ സാൻ്റോസിൽ

    December 30, 2022

    ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

    December 30, 2022

    കറൻസിയിൽ മെസിയുടെ ചിത്രം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

    December 23, 2022
  • EDUCATION

    പ്ലസ് വൺ പ്രവേശനം നാളെ; വി ശിവൻകുട്ടി

    August 3, 2022

    ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേൽപ്പിക്കില്ല; വി ശിവൻകുട്ടി

    August 3, 2022

    പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22 ന് ആരംഭിക്കും;ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച

    July 26, 2022
T21 MediaT21 Media

വിഴിഞ്ഞം പദ്ധതിയും യുഡിഎഫിൻ്റെ വ്യാജ മുഖവും; ഡോ. ടി.എം. തോമസ് ഐസക് എഴുതുന്നു

T21 MediaBy T21 MediaOctober 27, 2023 ARTICLES No Comments11 Mins Read
Share
Facebook Twitter LinkedIn Pinterest Email

കുറച്ചുനാളായി യുഡിഎഫ് നേതൃത്വം എല്ലാ സർക്കാർ പരിപാടികളും ബഹിഷ്കരിക്കുകയാണു പതിവ്. എന്നാൽ വിഴിഞ്ഞത്തുവന്ന ആദ്യ കപ്പലിന്റെ സ്വീകരണത്തിൽ മന്ത്രിമാർക്കൊപ്പം അവരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെയും മറ്റു രണ്ട് മന്ത്രിമാരുടെയും പ്രസംഗവും കഴിഞ്ഞ് പിന്നെ പ്രതിപക്ഷനേതാവിന്റെ ഊഴമായിരുന്നു. തുടർന്ന് തിരുവനന്തപുരം എം പി ശശി തരൂരും. അടുത്തതായി സ്ഥലം എംഎൽഎ എ വിൻസന്റും. ഇതുപോലൊരു ചടങ്ങിൽ പാലിക്കേണ്ട എല്ലാ ഔചിത്യവും മറന്നുകൊണ്ട് സർക്കാരിനെ ആക്രമിക്കാനും വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടേതാണെന്നു സ്ഥാപിക്കാനുമായിരുന്നു മൂന്നുപേരുടെയും ശ്രമം. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ സംയമനം പുലർത്താറുള്ള ശശി തരൂർ പോലും സിമന്റ് ഗോഡൗണുകളിൽ ആളുകളെ താമസിപ്പിക്കലല്ല വികസനമെന്നും മറ്റും ആക്രോശിക്കുന്നുണ്ടായിരുന്നു.

സിമന്റ് ഗോഡൗണിലെ മത്സ്യകുടുംബങ്ങളുടെ കഥ ഈ സിമന്റ് ഗോഡൗൺ കഥ യുഡിഎഫിന്റെ സ്ഥിരം പല്ലവിയാണ്. യുഡിഎഫിന്റെ കാലത്താണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിലാക്കിയത്. സത്യപ്രതിജ്ഞ കഴിഞ്ഞതിന്റെ 12-–ാം ദിവസം വലിയതുറ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിട്ട് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നെ വന്നു കണ്ടത് എനിക്ക് ഓർമ്മയുണ്ട്. അവിടുത്തെ ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് 1988-ൽ ടി.കെ. രാമകൃഷ്ണന്റെ കാലത്ത് ദീർഘനാളായി ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്ന കൊല്ലത്തെ 228 കുടുംബങ്ങളെ പുനരധിവസിപ്പിച്ചതുപോലെ ഒരു പദ്ധതിക്കു രൂപം നൽകണമെന്നതായിരുന്നു മേഴ്സിക്കുട്ടിയമ്മ പറഞ്ഞതിന്റെ ചുരുക്കം. അതുനടക്കുകയും ചെയ്തു.

പിണറായി സർക്കാർ മുട്ടത്തറയിൽ 2.3 ഏക്കർ ഭൂമി ഏറ്റെടുക്കുകയും 18 കോടി രൂപ ചെലവഴിച്ച് 192 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും ചെയ്തു. ഇതിനുള്ള ഫ്ലാറ്റ് സമുച്ചയം 2018 ഡിസംബറിൽ പൂർത്തീകരിച്ച് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു കൈമാറി. അന്നു തിരുവനന്തപുരത്ത് ഒരു ദുരിതാശ്വാസ ക്യാമ്പിലും ആരും അവശേഷിച്ചിരുന്നില്ല. കോവിഡിനോ കോവിഡിനു ശേഷമോ ആയിരിക്കണം വിവാദ സിമന്റ് ഗോഡൗണിൽ പുതിയ കുടുംബങ്ങൾ വന്നത്. ഇതാണ് നീണ്ടവർഷങ്ങളായി സിമന്റ് ഗോഡൗണുകളിൽ കഴിഞ്ഞവരെന്നു വിശേഷിപ്പിച്ചു യുഡിഎഫ് പ്രചാരണം നടത്തിയത്.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് പിണറായി സർക്കാരിനെപ്പോലെ ഇത്രയേറെ താല്പര്യമെടുത്തിട്ടുള്ള മറ്റൊരു സർക്കാരിനെ കാണാനാവില്ല. തീരത്തിന് 50 മീറ്ററടുത്ത് താമസിക്കുന്ന 18,685 കുടുംബങ്ങൾക്കും അവർക്കു സമ്മതമെങ്കിൽ 10 ലക്ഷം രൂപ വീതം പുനരധിവാസത്തിനായി അനുവദിക്കുന്ന പുനർഗേഹം പദ്ധതിക്കു രൂപം നൽകി. 2,358 കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി വീടുകൾക്ക് 2 ലക്ഷം രൂപ വീതം നൽകിയിരുന്നത് ലൈഫ് മിഷനിൽ 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഈ പദ്ധതി പൂർത്തിയാകുന്നതോടെ തീരദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും വീട് ഉറപ്പുനൽകുന്നു.

മുൻഗണന 
പാവങ്ങളുടെ ക്ഷേമത്തിന് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി എൽഡിഎഫ് സർക്കാർ സ്വീകരിച്ച ക്ഷേമനടപടികൾ യുഡിഎഫിന്റെ കാലവുമായി ഒന്നു താരതമ്യപ്പെടുത്തി നോക്കൂ.

• 900 രൂപ വീതം കേന്ദ്രവും സംസ്ഥാനവും ഗുണഭോക്താക്കളും പങ്കാളിയായുള്ള പദ്ധതിയായിരുന്നു പഞ്ഞമാസ സമാശ്വാസ പദ്ധതി. അത് 2700 രൂപയിൽ നിന്നും 4500 രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്രം ഇപ്പോഴും 900 രൂപ വീതമേ നൽകുന്നുള്ളൂ.

• ആദിവാസിമേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശതമാനം വയോജനങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്നത് മത്സ്യമേഖലയിലാണ്. പെൻഷൻ 1600 രൂപയായി വർദ്ധിപ്പിച്ചു. ഇതിൽ മാറിമാറിവന്ന യുഡിഎഫ് സർക്കാരുകളുടെ സംഭാവന കേവലം 100 രൂപ മാത്രമാണ്.

• തീരദേശത്തെ മുഴുവൻ സർക്കാർ സ്കൂളുകളും നവീകരിച്ചു. മാനേജ്മെന്റ് സ്കൂളുകളിലും കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കി. പട്ടികവിഭാഗങ്ങൾക്കുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാണ്. അങ്ങനെ ഇന്നു പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടത്തിനു സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്.

• തീരദേശത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫാമിലി ഹെൽത്ത് സെന്ററുകളാക്കി. എല്ലാ താലൂക്ക് ആശുപത്രികളിലും കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ക്ഷേമപ്രവർത്തനങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടാണ് സിമന്റ് ഗോഡൗണിനെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ലത്തീൻ കത്തോലിക്ക സഭയും മറ്റും ഉയർത്തിയിട്ടുള്ള പ്രശ്നങ്ങൾക്കു സമയബന്ധിതമായി പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ ലേഖനം ചിന്തയുടെ ഈ ലക്കത്തിൽതന്നെയുണ്ട്.

വിഴിഞ്ഞം തുറമുഖം വൈകിയതിന് ആരാണ് ഉത്തരവാദി?

പ്രതിപക്ഷനേതാവിന്റെയും കൂട്ടരുടെയും മറ്റൊരു വിമർശനം ഇതാണ്: അദാനിയുമായി ഉണ്ടാക്കിയ കരാറിനെ ദേശാഭിമാനി കടൽക്കൊള്ള എന്നു വിളിച്ചില്ലേ? അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ എതിർത്തില്ലേ? നിയമസഭയിലെ എന്റെയൊരു ചോദ്യവും പലരും ഉദ്ധരിക്കാറുണ്ട്. അന്നു പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഉമ്മൻ ചാണ്ടി വഴങ്ങിയിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നോ എന്നാണു ചോദ്യം.

ഇതിന് ഉത്തരം പറയണമെങ്കിൽ വിഴിഞ്ഞത്തിന്റെ നാൾവഴിയിലൂടെ ഒന്നു സഞ്ചരിക്കണം. വി.എസ് സർക്കാരിന്റെ കാലത്ത് എം. വിജയകുമാർ തുറമുഖ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 2007-ൽ zoom developers എന്ന കമ്പനിക്ക് കരാർ ഉറപ്പിച്ചതാണ്. എന്നാൽ ഈ കമ്പനിയുടെ ഷെയർ ഹോൾഡർമാരിൽ ചൈനീസ് കമ്പനിയും ഉണ്ടെന്നു പറഞ്ഞ് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി അനുവാദം നിഷേധിക്കുകയാണുണ്ടായത്.

വി.എസ് സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. പദ്ധതി റീടെണ്ടർ ചെയ്യുന്നതിനു മുന്നോടിയായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെണ്ടറിൽ കൊണ്ടപ്പള്ളിയുടെ ലാൻകോ പദ്ധതി അവരെ ഏൽപ്പിക്കുകയാണെങ്കിൽ സർക്കാർ പണം മുടക്കണ്ട, മറിച്ച് 115 കോടി രൂപ സർക്കാരിന് ഇങ്ങോട്ടു തരാമെന്നു വാഗ്ദാനം ചെയ്തു. സ്വാഭാവികമായും ടെണ്ടർ അവർക്ക് ഉറപ്പിച്ചു. അവരുടെ ബിസിനസ് എതിരാളിയായ സൂം കൺസോർഷ്യം കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ കോടതിയിൽ പോയി. നിയമകുരുക്കിൽ കുടുങ്ങിയതിനാൽ ലാൻകോ പദ്ധതിയിൽ നിന്നും പിന്മാറി.

തുടർന്ന് എൽഡിഎഫ് സർക്കാർ ലാൻഡ് ലോഡ് മോഡൽ രീതിയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. എന്നുവച്ചാൽ സർക്കാരിന്റെ മുൻകൈയിൽ ഹാർബർ നിർമ്മിക്കുക. പിന്നീട് നടത്തിപ്പിന് ഒരു പങ്കാളിയെ കണ്ടുപിടിക്കുക. ടെണ്ടറിൽ പങ്കെടുത്തത് നിർമ്മാണ കമ്പനികൾ ആയിരുന്നു. ഹൈദ്രാബാദിലെ ലാൻകോ കൊണ്ടപ്പള്ളി പവർ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ലീഡ്‌ മെമ്പറായുള്ള ലാൻകോ ഇൻഫ്രാടെക്‌ ലിമിറ്റഡ്‌, മലേഷ്യയിലെ പെമ്പിനാൻ റെഡ്‌സായ്‌ എന്നിവ ചേർന്ന കൺസോർഷ്യമാണ്‌ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയത്.

അവർ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസഹായമില്ലാതെ തന്നെ തുറമുഖം നിർമിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 30 വർഷത്തിനുശേഷം സംസ്ഥാന സർക്കാരിന് കൈമാറണമെന്നായിരുന്നു എൽഡിഎഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ. 5,348 കോടി രൂപയുടെ പദ്ധതിയാണ്‌ തുറമുഖം നിർമ്മിച്ച്‌ പ്രവർത്തപ്പിക്കുന്നതിനായി ഇവർ നടപ്പാക്കുക. 2,390 കോടി രൂപയുടെ ആദ്യ ഘട്ടം മൂന്നു വർഷത്തിനുള്ളിൽ തന്നെ പ്രവർത്തനമാരംഭിക്കണം എന്നായിരുന്നു വ്യവസ്ഥ. കമ്പനിയിൽ സർക്കാരിന്‌ 24 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ഇതിനായി 225 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപിക്കും. 30 വർഷം കഴിയുമ്പോൾ തുറമുഖത്തിന്റെ പൂർണ അവകാശം സർക്കാരിൽ നിക്ഷിപ്‌തമാകുന്ന രീതിയിൽ ആയിരുന്നു വ്യവസ്ഥകൾ.

പക്ഷേ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോൾ കമ്പനിയെ പിന്മാറ്റാൻ ചരടുവലി നടന്നു. ലാൻകോ കൊണ്ടപ്പള്ളിയുടെ മേധാവിയായ ഒരു കോൺഗ്രസ് എംപിയെ സ്വാധീനിച്ച് ദേശീയതലത്തിൽ തന്നെ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു എന്ന് അന്നുതന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഒടുവിൽ ദുരൂഹസാഹചര്യത്തിൽ ആ കമ്പനി പിന്മാറി.

വിഎസ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിൻവാങ്ങിയില്ല. ഇന്റർനാഷണൽ ഫൈനാൻസ് കോർപറേഷനെ (ഐ.എഫ്.സി) തുറമുഖ പദ്ധതിയുടെ കൺസൾട്ടന്റായി നിയമിച്ചു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന “ഡ്യൂറി’എന്ന സ്ഥാപനത്തെ മാർക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ലാൻഡ് ലോർഡ് മോഡലിൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാൻ തീരുമാനിച്ചു.

ഈ രീതിപ്രകാരം തുറമുഖം സർക്കാർ ഉടമസ്ഥതയിലായിരിക്കും. നിർമാണത്തിനാവശ്യമായ തുക സർക്കാർ കണ്ടെത്തും. നടത്തിപ്പിൽ മാത്രം നാമമാത്ര സ്വകാര്യപങ്കാളിത്തം അനുവദിക്കും. 450 കോടി രൂപ ബജറ്റ് വഴിയും 2500 കോടി രൂപ എസ്ബിടി ലീഡ് പാർട്ട്ണറായുള്ള ബാങ്ക് കൺസോർഷ്യം വഴിയും സമാഹരിക്കാൻ നിശ്ചയിച്ചു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള എസ്ബിഐ ക്യാപ്പാണ് ഇതിനു നടപടി സ്വീകരിച്ചത്. ഇതിനു സമാന്തരമായി പദ്ധതി നടപ്പാക്കാനുള്ള സ്ഥലം ഏറ്റെടുക്കൽ, ശുദ്ധജലവിതരണ പരിപാടി, ദേശീയപാതയിൽനിന്ന് തുറമുഖത്തേക്കുള്ള നാലുവരിപ്പാത, റെയിൽ കണക്ടിവിറ്റി ഇവയ്ക്കെല്ലാം വേണ്ടിയുള്ള കരട് പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തി.

തുറമുഖ നിർമാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറൻസിനായി 2010 ഒക്ടോബറിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചു. പക്ഷേ കോൺഗ്രസ് നേതാവ് ജയറാം രമേശിനു കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി പഠനത്തിനുള്ള അനുവാദം നിഷേധിച്ചു. കേന്ദ്രം പറഞ്ഞ ഒരു പ്രധാന ന്യായം വല്ലാർപാടം, കുളച്ചൽ, മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങൾ സമീപമുണ്ട് എന്നതായിരുന്നു. കേരളം നൽകിയ രണ്ടാമത്തെ അപേക്ഷയും കേന്ദ്രം തള്ളി. ഇതിന്റെ പിന്നിലെല്ലാം കളിച്ചത് കേരളത്തിലെ കോൺഗ്രസ് നേതാക്കളായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിനു
 വേണ്ടിയുള്ള 
ഇടതുപക്ഷത്തിന്റെ പോരാട്ടം ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽവന്നു. ഇടതുപക്ഷം ആവിഷ്കരിച്ച ലാൻഡ് ലോർഡ് മോഡലിൽ തന്നെ തുറമുഖം നിർമ്മിക്കുമെന്നായിരുന്നു നിയമസഭയിൽ പറഞ്ഞത്. പക്ഷേ, 2015 ആഗസ്ത് വരെ ഒരു നടപടിയും സ്വീകരിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണം. എന്നിട്ടും ഒന്നും സംഭവിച്ചില്ല. അന്ന് കേന്ദ്രമന്ത്രി ആയിരുന്ന എ.കെ. ആന്റണി കേരളത്തിലേക്ക് പുതിയൊരു വികസന പദ്ധതി കൊണ്ടുവരുന്നതിനു തനിക്കു ധൈര്യമില്ലായെന്നു പരസ്യമായി സമ്മതിച്ചു. അത്രയ്ക്കു കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നു ഉമ്മൻ ചാണ്ടി ഭരണം. ഇതിനെതിരെ വിഴിഞ്ഞം പദ്ധതിക്കു വേണ്ടി ശക്തമായ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിച്ചു. അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഇതുസംബന്ധിച്ച് വിശദമായ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതിയിരുന്നു.

• വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്ന അന്താരാഷ്ട്ര തുറമുഖ ലോബിക്കും യുഡിഎഫ് സർക്കാരിനും എതിരെ 23-/10-/2012-ന് ജനകീയ കൺവെൻഷൻ. ഉദ്ഘാടകൻ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ.

• വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി3-/4-/2013-ൽ വീണ്ടും ജനകീയ കൺവെൻഷൻ. ഉദ്ഘാടകൻ ഡോ. ടി.എം. തോമസ് ഐസക്

• പദ്ധതിക്കുവേണ്ടി 16-/4/-2013-ന് വിഴിഞ്ഞം മുതൽ സെക്രട്ടേറിയറ്റ് വരെ മനുഷ്യ ചങ്ങല. പിണറായി ആദ്യ കണ്ണി. പന്ന്യൻ രവീന്ദ്രൻ അവസാന കണ്ണി.

• സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ 212 ദിവസം നീണ്ടുനിന്ന സമരം. ഉദ്ഘാടകൻ പിണറായി വിജയൻ. തിരുവനന്തപുരം ജില്ലാകമ്മിറ്റി നടത്തിയിട്ടുള്ള എക്കാലത്തെയും ഏറ്റവും നീണ്ട പ്രക്ഷോഭമായിരുന്നു ഇതെന്നു വേണമെങ്കിൽ പറയാം. വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള തെരുവിലെ ഈ പ്രക്ഷോഭം നിയമസഭയ്ക്കുള്ളിലും പ്രതിഫലിച്ചു.

• 8/-1-/2014-ന് “വിഴിഞ്ഞം പോർട്ടിന്റെ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുന്നതിനു വേണ്ടി” പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയം.

• 3/-2-/2014-ന് മദർ പോർട്ട്‌ ആക്ഷൻ കൗൺസിൽ നടത്തിയിരുന്ന നിരാഹാര സമരം നാല് ദിവസം പിന്നിട്ട വേളയിൽ ജമീല പ്രകാശം, വി ശിവൻകുട്ടി, കോവൂർ കുഞ്ഞുമോൻ, എകെ ശശീന്ദ്രൻ എന്നിവരുടെ സംയുക്ത അടിയന്തര പ്രമേയം.

പിന്നെ എന്തിന് ഉമ്മൻ ചാണ്ടിയുടെ അദാനി കരാറിനെ എതിർത്തു?

അങ്ങനെ തന്റെ ഭരണത്തിന്റെ നാലുവർഷവും അനങ്ങാപ്പാറ നയം സ്വീകരിച്ചിട്ട്, അഞ്ചാംവർഷമാണ് ഉമ്മൻ ചാണ്ടി വീണ്ടും ഉണർന്നത്. എന്നാൽ അണിയറയിൽ രഹസ്യമായി ചില നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. 2013 ജനുവരിയിൽ മുഖ്യമന്ത്രി കേന്ദ്ര പ്ലാനിങ് കമീഷൻ ഡെപ്യൂട്ടി ചെയർമാനോട് വിഴിഞ്ഞം പദ്ധതി പിപിപി മോഡലിൽ റീസ്ട്രക്ചർ ചെയ്യാൻ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽപ്പോലും ഇക്കാര്യം ആലോചിച്ചില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ അവസാനവർഷം പിപിപി മോഡലിൽ ടെണ്ടർ വിളിച്ചു. അഞ്ച് കമ്പനികൾ മുന്നോട്ടുവന്നു. അവരെ ടെൻഡറിലേക്കു കൊണ്ടുവരുന്നതിനുപകരം അദാനി ഗ്രൂപ്പുമായി ചർച്ചനടത്തി ടെൻഡർ ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി ശ്രമിച്ചത്. ഇതുസംബന്ധിച്ച രഹസ്യചർച്ച അന്ന് എംപി ആയിരുന്ന കെ.വി. തോമസിന്റെ വീട്ടിൽവച്ചാണ് നടന്നത്.

ഈ അവസരത്തിൽതന്നെ മറ്റൊരു സംരംഭകരായ “സ്രേ’ അവരുടെ പങ്കാളികളെ മാറ്റി പുതിയ ടെൻഡർ പൊതുവായ മത്സരത്തിന് സഹായകമായ വിധത്തിൽ നൽകി. ചെറിയ നീട്ടിവയ്ക്കലിലൂടെ ഇവരെക്കൂടി പങ്കെടുപ്പിക്കാമെന്ന സാധ്യത ഉണ്ടായിട്ടും അതിനു ശ്രമിച്ചില്ല. മലേഷ്യൻ സർക്കാർ ഇക്കാര്യത്തിൽ താൽപ്പര്യമുണ്ടെന്ന് കാണിച്ച് 2015 ഏപ്രിൽ 27നു കത്തയച്ചിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽവന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല. ടെണ്ടറിൽ പങ്കെടുക്കാൻ അദാനി മാത്രം അവശേഷിക്കുന്ന സ്ഥിതിയായി.

തുറമുഖത്തിന്റെ ഉടമസ്ഥതയിൽ ഉൾപ്പെടെ സ്വകാര്യമേഖലയെ കൊണ്ടുവരുമ്പോൾ പദ്ധതിക്കു വേണ്ടിയുള്ള ചെലവിൽ സിംഹപങ്കും സർക്കാർ വഹിക്കേണ്ടിവരുന്നെന്ന വിചിത്രമായ അവസ്ഥയാണുണ്ടായത്. പദ്ധതിയുടെ മൊത്തം ചെലവ് 7,525 കോടി രൂപയാണ്. തുറമുഖനിർമാണത്തിനുമാത്രം ചെലവഴിക്കേണ്ടത് 4,089 കോടി രൂപയാണ്. അതിൽ കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ നൽകുന്നത് 1635 കോടി രൂപ. അദാനി ചെലവഴിക്കുന്നതാകട്ടെ, 2,454 കോടി രൂപയും. മൂലധനത്തിന്റെ 32.6 ശതമാനം മാത്രം. മൂന്നിലൊന്നുപോലും ചെലവഴിക്കാതെ അദാനിക്ക് പോർട്ടിനുമേൽ പൂർണാവകാശം വരികയാണ്. 6000 കോടിയോളം മാർക്കറ്റ് വില വരുന്ന ഭൂമിയും പശ്ചാത്തലസൗകര്യവുമാണ് ഈ കരാറിലൂടെ സ്വകാര്യസ്ഥാപനത്തിന് 2454 കോടി രൂപയ്ക്ക് ലഭിക്കുന്നത്. ഈ ഭൂമി പണയപ്പെടുത്തുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിനും അദാനിക്ക് അവകാശമുണ്ട്.

ഇത്രയൊക്കെ ആനുകൂല്യങ്ങൾ നൽകിയിട്ട് സംസ്ഥാന സർക്കാരിന് നേരിട്ടുള്ള എന്തു സാമ്പത്തിക വരുമാനം ലഭിക്കും? തുറമുഖത്തിൽ നിന്നും എന്തെങ്കിലും വരുമാനം സംസ്ഥാനത്തിനു കിട്ടാൻ 20 വർഷം കഴിയണം. അതും ഒരു ശതമാനം മാത്രം. പടിപടിയായി ഈ തോത് ഉയർന്നു പരമാവധി 40 ശതമാനം വരെയാണ് അവകാശമുണ്ടാവുക. വല്ലാർപാടം തുറമുഖത്തിന്റെ കാര്യത്തിൽ സർക്കാരിന് ആദ്യവർഷം മുതൽ മൂന്നിലൊന്നു വരുമാനം ലഭിക്കുന്ന കരാറാണ് നിലവിലുള്ളതെന്ന് ഓർക്കണം.

ഇതാണ് അന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. ഉമ്മൻ ചാണ്ടി അദാനിയുമായി ഉണ്ടാക്കിയ കരാർ ഒരു കടൽക്കൊള്ളയാണ്. സംസ്ഥാന സർക്കാരിനു നേരിട്ടു മുതൽമുടക്കിന് ആനുപാതികമായി ഒരു പ്രത്യക്ഷനേട്ടവും ലഭിക്കുന്നില്ല. ഇക്കാര്യം സി&എജിയുടെ ഓഡിറ്റ് പൂർണ്ണമായും ശരിവച്ചിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇന്നത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും വി എം സുധീരനും സി&എജി റിപ്പോർട്ടിന് അനുകൂലമായ സമീപനമാണ് കൈക്കൊണ്ടത്. എന്തേ അവർ അന്നു പറഞ്ഞതെല്ലാം വിഴുങ്ങിയോ?

അദാനിയുള്ള കരാറിനെ 
എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ 
എന്തുകൊണ്ട് തള്ളിക്കളഞ്ഞില്ല? ഇത്ര നിശിതമായി അദാനിയുമായി ഉണ്ടാക്കിയ കരാറിനെ വിമർശിച്ച ഇടതുപക്ഷം എന്തുകൊണ്ട് അധികാരത്തിൽ വന്നപ്പോൾ ആ കരാർ തള്ളിപ്പറഞ്ഞില്ല? ഇതാണ് പ്രതിപക്ഷം മാത്രമല്ല, ചില ഇടതുപക്ഷ സഹയാത്രികരും ഉന്നയിക്കുന്ന ചോദ്യം.

അവർ മറന്നുപോകുന്ന കാര്യം ഭരണത്തിൽ വരുന്നതിനു മുമ്പുതന്നെ ഈ വിമർശനങ്ങളെല്ലാം ഉണ്ടെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിന് തടസ്സങ്ങൾ സൃഷ്ടിക്കില്ലായെന്നു വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് അദാനിക്ക് അനുകൂലമായി തുറമുഖ പദ്ധതി നിർത്തിവയ്ക്കാൻ പാടില്ലയെന്നു പറഞ്ഞു സമരം സംഘടിപ്പിച്ച ലത്തീൻ രൂപത പിന്നീട് പദ്ധതി നിർത്തിവയ്ക്കണമെന്നു പറഞ്ഞാണ് സമരത്തിനു വന്നതെന്നകാര്യം എടുത്തു പറയേണ്ടതുണ്ട്. ഇത്തരത്തിലുള്ള കീഴ്മേൽ മറിയലൊന്നും ഇടതുപക്ഷത്തിനില്ല. അന്നും ഇന്നും ഒരേനിലപാട്.

2016 ജനുവരി 1-ന് കോടിയേരി ബാലകൃഷ്ണൻ, തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ മേൽപ്പറഞ്ഞ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ കാരണങ്ങളും ആ പത്രസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. പോരെങ്കിൽ വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി നടപ്പിലാക്കുമെന്നു തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ എടുത്തുപറഞ്ഞു. അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കു ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മാനിഫെസ്റ്റോ വാഗ്ദാനം ചെയ്തു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ സ്വാതന്ത്ര്യത്തിനു മുമ്പ് തുടങ്ങിയതാണ്. നേവി ഇതുമായി ബന്ധപ്പെട്ട് സർവ്വേ പോലും നടത്തി. സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളിൽ ഈ പദ്ധതി യാഥാർത്ഥ്യമായിരുന്നെങ്കിൽ കേരളത്തിന്റെ തലവര വ്യത്യസ്തമായിരുന്നേനെ. കൊളംബോ തുറമുഖത്തിനുള്ള സ്ഥാനം കേരളത്തിലെ വിഴിഞ്ഞത്തിന് ഉണ്ടായേനേ.

എന്തിന് വിഎസ് സർക്കാരിന്റെ കാലത്തു കേന്ദ്ര സർക്കാർ ഇടങ്കോൽ ഇട്ടില്ലായിരുന്നെങ്കിൽ കലാപങ്ങളും മറ്റുംമൂലം കൊളംബോ തുറമുഖ പ്രവർത്തനം തടസ്സപ്പെട്ട കാലത്ത് വിഴിഞ്ഞത്തിന് അന്താരാഷ്ട്ര പ്രാധാന്യം എളുപ്പത്തിൽ നേടിയെടുക്കാൻ കഴിയുമായിരുന്നു.

പോട്ടെ, ഉമ്മൻചാണ്ടി ഭരണത്തിന്റെ തുടക്കത്തിൽതന്നെ വിഎസ് സർക്കാരിന്റെ സമീപനം തുടർന്നിരുന്നെങ്കിൽ അന്നേ വിഴിഞ്ഞം തുറമുഖം ഒരു യാഥാർത്ഥ്യമായി മാറിയേനേ. ഇത്രയും വൈകി. ഇനിയും വൈകാൻ പാടില്ല. തമിഴ്നാട്ടിലെ കുളച്ചലിൽ പുതിയൊരു തുറമുഖത്തിനു കേന്ദ്രസർക്കാർ അനുവാദം കൊടുത്തിട്ടുണ്ട്. അതിനു മുൻപ് വിഴിഞ്ഞം പോർട്ട് പൂർത്തീകരിക്കാൻ കഴിയണം. കരാർ റദ്ദാക്കുക തുടങ്ങിയ നടപടികളിലേക്കു നീങ്ങിയാൽ നിയമക്കുരുക്കുകളിൽ പദ്ധതി അനന്തമായി നീണ്ടുപോകും.

കേരളമാണ് കോർപ്പറേറ്റ് ഇൻവെസ്റ്റ്മെന്റ് ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന്. കേരളത്തിന്റെ വികസനത്തിന് കോർപ്പറേറ്റ് നിക്ഷേപം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ കരാർ ഒപ്പിട്ട് പ്രവർത്തനം ആരംഭിച്ച ഒരു കമ്പനിയെ പുറംതള്ളുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കും.

വല്ലാർപാടം ഇപ്പോഴും നഷ്ടത്തിലല്ലേ? 
അപ്പോൾ വിഴിഞ്ഞം എന്തിന്? വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമ്പത്തിക വിമർശകർ ഉയർത്തുന്ന ചോദ്യം ഇതാണ്: കൊട്ടിഘോഷിക്കപ്പെട്ട വല്ലാർപാടം ഇപ്പോഴും കപ്പാസിറ്റിയുടെ ചെറിയൊരു ശതമാനമേ ഉപയോഗിക്കുന്നുള്ളൂ. ആ തുറമുഖത്തിലേക്ക് ഉണ്ടാക്കിയ പുതിയ റെയിൽവേ ട്രാക്കിൽ ഒരു വണ്ടിപോലും ഓടിയിട്ടില്ല. ഈയൊരു സ്ഥിതിയിൽ വിഴിഞ്ഞത്തിന്റെ പ്രസക്തിയെന്ത്?

വല്ലാർപാടം പോലുള്ള തുറമുഖങ്ങൾ അതിന്റെ പ്രാന്തപ്രദേശത്തിൽ നിന്നുള്ള കയറ്റുമതിയേയും അവിടുത്തേക്കുള്ള ഇറക്കുമതിയേയും ആശ്രയിച്ചു പ്രവർത്തിക്കുന്നവയാണ്. കൊച്ചിതുറമുഖത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രാന്തപ്രദേശം കോയമ്പത്തൂർ വ്യവസായ മേഖലയാണ്. എന്നാൽ ഈ പ്രദേശം ഇന്ന് പല കാരണങ്ങൾകൊണ്ട് തൂത്തുക്കുടിയേയും മംഗലാപുരത്തെയുമാണ് ആശ്രയിക്കുന്നത്. ഇതിനൊരു പ്രധാനകാരണം വാളയാറിലെ ചെക്ക്പോസ്റ്റുകൾ ആയിരുന്നു. വല്ലാർപാടം കണ്ടെയ്നർ തുറമുഖ അധികൃതരുമായി പലവട്ടം ഈ പ്രശ്നം ചർച്ച ചെയ്തിട്ടുണ്ട്. അവർ ആവശ്യപ്പെട്ട ചില പരിഷ്കാരങ്ങൾ നടപ്പാക്കിയതിന്റെ ഗുണഫലവും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ചെക്ക്പോസ്റ്റുകൾ ഇല്ല. അതിന്റെ ഫലമായി കൊച്ചിയിലെ ട്രാഫിക്കും വർദ്ധിക്കുന്നുണ്ട്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ നമ്മുടെ നാട്ടിൽ നിന്നുള്ള കയറ്റുമതിയും നാട്ടിലേക്കുള്ള ഇറക്കുമതിയും ഉയരാത്തതുകൊണ്ട് വല്ലാർപാടം ഇപ്പോഴും തളർന്നുകിടക്കുകയാണ്.

ഈ സ്ഥിതി തന്നെയല്ലേ വിഴിഞ്ഞത്തും ഉണ്ടാവുകയെന്നതു ന്യായമായ ചോദ്യം. ഉത്തരം അല്ലായെന്നുള്ളതാണ്. കാരണം വിഴിഞ്ഞം ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ്. എന്നുവച്ചാൽ പ്രാന്തപ്രദേശത്തെ കയറ്റുമതിയേയും ഇറക്കുമതിയേയും ആശ്രയിച്ചല്ല ഈ തുറമുഖം നിലനിൽക്കുക. മറിച്ച്, അന്തർദേശീയ കണ്ടെയ്നർ ട്രാഫിക്കിൽ വിവിധ തുറമുഖങ്ങളിലേക്കുള്ള കണ്ടെയ്നറുകൾ ഇറക്കിവയ്ക്കുന്നതിനും കയറ്റി അയക്കുന്നതിനുമുള്ള താവളമാണ് ഇത്. അന്തർദേശീയ ചരക്കുകടത്ത് ഇന്ന് ഭീമൻ കപ്പലുകളിലാണ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാർഗോ ഷിപ്പുകളിൽ ഒന്നാണ് എവർഗ്രീൻ. 400 മീറ്റർ നീളമുള്ള ഈ കപ്പലിന് ഏകദേശം 4 ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പം കാണും. നീളം നോക്കിയാൽ ഈഫൽ ടവറിനേക്കാൾ വലിപ്പം. 23,992 കാർഗോ വഹിക്കാൻ പറ്റുന്ന ഈ കപ്പലിന് യാതൊരു വിധ ഡ്രഡ്ജിങ്ങും കൂടാതെ വിഴിഞ്ഞത്തു വരാൻ സാധിക്കും. ഇതാണ് ചുരുക്കി പ്പറഞ്ഞാൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. ഇന്ത്യയിൽ ഒരു തുറമുഖത്തും ഇത്തരമൊരു കപ്പലിന് അടുക്കുവാനുള്ള സൗകര്യമില്ല. സിംഗപ്പൂർ, കൊളംബോ, ദുബായ് തുടങ്ങിയ മദർപോർട്ടുകളിലേ ഇതിനു കഴിയൂ. അതുകൊണ്ട് മറ്റു രാജ്യങ്ങളെല്ലാം അവരുടെ കയറ്റുമതി ഇറക്കുമതി ചരക്കുകൾ കണ്ടെയ്നറുകളിലാക്കി ഈ തുറമുഖങ്ങളിൽ ഇറക്കുകയും അവിടെനിന്നും ഭീമൻ കപ്പലുകളിലേക്കു മാറ്റുകയുമാണ് ചെയ്യുക.

ഇത്തരം സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ മദർപോർട്ട് ആകാൻ പോവുകയാണ് വിഴിഞ്ഞം. ഇതിന് അനുയോജ്യമായ പ്രകൃതിദത്തമായ സൗകര്യങ്ങൾ ഒത്തിണങ്ങിയ മറ്റൊരിടം ഇന്ത്യയിലില്ല. ഏറ്റവുമധികം കേവുഭാരമുള്ള കപ്പലിനുപോലും അനായാസം നങ്കൂരമിടാൻ കഴിയുംവിധം 18 മുതൽ 20 മീറ്റർ വരെയാണ് ആഴം. ഇതിൽ 15 മീറ്റർ താഴ്ചയിൽ കടൽഭിത്തി നിർമ്മിച്ച് അതിനകത്ത് ആഴം കൂട്ടിയാൽ ചെലവും കുറയും. ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് കപ്പലുകൾക്ക് നങ്കൂരമിടുന്നതിനായുള്ള സ്ഥാനത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുമെന്നതും നേട്ടമാണ്. ഇതിലൂടെ അമിതമായ പാറ പൊട്ടിക്കൽ, നിർമ്മാണത്തിനാവശ്യമായ മണ്ണ് മറ്റു സ്ഥലങ്ങളിൽ നിന്നും എത്തിക്കൽ തുടങ്ങിയ സങ്കീർണ്ണമായ പരിസ്ഥിതി പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കിയാണ് നിർമ്മാണം. മണ്ണ് വാരുന്നതും നീക്കം ചെയ്യുന്നതും കുറവായതിനാൽ തീരത്ത് മണ്ണിടിച്ചിൽ പോലുള്ള സമുദ്രാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണ്. ഇത് പ്രവർത്തനച്ചെലവ് കുറയ്ക്കും.

യൂറോപ്പിലേക്കും ഗൾഫ് മേഖലകളിലേക്കുമുള്ള കിഴക്കുപടിഞ്ഞാറ് അന്തർദേശീയ കപ്പൽചാലിൽ നിന്നും 10 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ = 1.8 കിലോമീറ്റർ) ദൂരമേ വിഴിഞ്ഞത്തിനുള്ളൂ. അതുകൊണ്ട് കപ്പൽചാലിൽ നിന്നും തുറമുഖത്തേക്ക് അടുക്കുന്നതിനും തിരികെ പോകുന്നതിനും കുറഞ്ഞ സമയം മാത്രം മതിയാകും. ഇതിന് 2-3 മണിക്കൂറേ വേണ്ടിവരൂ. നിർമ്മാണം പൂർത്തിയാകുമ്പോൾ ചെറുതും വലുതുമായ 30 കപ്പലുകൾക്ക് ഒരേസമയം വിഴിഞ്ഞത്തു ബർത്ത് ചെയ്യാനാകും.

പ്രധാന റോഡ്, റെയിൽ, വ്യോമഗതാഗത പാതകളുമായി തുറമുഖം ബന്ധപ്പെട്ടു കിടക്കുന്നു. കേവലം രണ്ടു കിലോമീറ്റർ മാത്രം അകലമേ സേലത്തേക്കും കന്യാകുമാരിയിലേക്കും പോകുന്ന ദേശീയപാത 66-ലേക്കുള്ളൂ. 10 കിലോമീറ്ററിനപ്പുറമുള്ള റെയിൽപാതയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്നതിനു പ്രയാസമില്ല. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു 15 കിലോമീറ്റർ ദൂരമേയുള്ളൂ. ഇവയെല്ലാം വിഴിഞ്ഞത്തെ അന്താരാഷ്ട്ര ഹബ്ബാക്കി മാറ്റുന്നതിന് അനുകൂല ഘടകങ്ങളാണ്.

നേരിട്ടുള്ള നേട്ടം മുഴുവൻ 
അദാനിക്കാണെങ്കിൽ പിന്നെ 
എന്തിനു താല്പര്യമെടുക്കണം?
പദ്ധതിയുടെ പ്രത്യക്ഷനേട്ടം അഥവാ ലാഭം പൂർണ്ണമായും 20 വർഷം അദാനി കമ്പനിക്കാണു ലഭിക്കുകയെന്നതു സത്യമാണ്. പിന്നെ കേരളത്തിന് എന്താണു നേട്ടം? ഇതുപോലൊരു വൻതുറമുഖം വലിയ അനുരണനങ്ങൾ കേരള സമ്പദ്ഘടനയിൽ സൃഷ്ടിക്കും. ഒട്ടേറെ അനുബന്ധ വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും തുറമുഖവുമായി ബന്ധപ്പെട്ടു വളർന്നുവരും. ഇതു മൂലം പതിനായിരങ്ങൾക്കു തൊഴിൽ ലഭിക്കും. ആഗോളമായി എത്ര വേണമെങ്കിലും ഇതുപോലുള്ള വികസന അനുഭവങ്ങൾ ചൂണ്ടിക്കാണിക്കാനാകും.

കേരള സർക്കാർ ഇത്തരത്തിലുള്ള പരോക്ഷ ഗുണഫലങ്ങൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ അടങ്ങിയിരിക്കാനല്ല ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക്‌ (Capital City Region Development Program) രൂപം നൽകിയിട്ടുണ്ട്‌. ഏതാണ്ട്‌ 60,000 കോടി രൂപ ചെലവ്‌ വരും ഇതിന്‌.

തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർമാല പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്തുനിന്ന്‌ ആരംഭിച്ച്‌ ഇന്നത്തെ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ 70 കിലോമീറ്റർ കടന്ന്‌ ദേശീയപാതയിൽ വന്നുചേരുന്ന നാലുവരിപ്പാതയ്‌ക്ക്‌ കേന്ദ്ര സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു. ഇതു പിന്നീട്‌ ആറുവരി പാതയാക്കുന്നതിനും പരിപാടിയുണ്ട്‌. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഈ റിങ്‌ റോഡിന്‌ ഇരുവശത്തുമായി അനുയോജ്യമായ സ്ഥലങ്ങളിൽ വൈജ്ഞാനിക നഗരങ്ങൾ, ലോജിസ്റ്റിക്‌ പാർക്ക്‌, വ്യവസായ പാർക്കുകൾ, ടൗൺഷിപ്പുകൾ തുടങ്ങിയവയ്‌ക്ക്‌ രൂപം നൽകാനാണ്‌ പരിപാടി. സർക്കാർ ഭൂമി ഏറ്റെടുക്കാൻ പോകുന്നുവെന്നു പറഞ്ഞ്‌ ആരും ഇറങ്ങണ്ട. താൽപ്പര്യമുള്ളവരുടെ ഭൂമി മിനിമം മൂല്യവർധന ഉറപ്പുനൽകി, വിവിധങ്ങളായ ലാൻഡ്‌ പൂളിങ്‌ സമ്പ്രദായത്തിലൂടെ ഉപയോഗപ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നത്‌. റബറിന്റെ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശത്തെ റബർ ഭൂമിയുടെ ഉടമസ്ഥർക്ക്‌ ഇതൊരു വലിയ അനുഗ്രഹമായിരിക്കും. ഇതൊക്കെ ദിവാസ്വപ്‌നമല്ലേ എന്ന്‌ പറയുന്നവരുണ്ടാകും.

ഒന്നോർക്കുക – ദേശീയപാതയടക്കം എത്രയോ ദിവാസ്വപ്‌നങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസനക്കാഴ്‌ചപ്പാടിൽ ഒരു മർമ്മകേന്ദ്രമായി മാറുകയാണ്‌.

പദ്ധതി അട്ടിമറിക്കാനുള്ള 
യുഡിഎഫ് ശ്രമം ഇത്ര സുപ്രധാനമായിട്ടുള്ള ഒരു വികസന പ്രവർത്തനത്തെ അട്ടിമറിക്കുന്നതിനു വേണ്ടിയാണ് ഒരുവർഷം മുമ്പ് ഒരു വിഭാഗം ആളുകൾ സമരത്തിന് ഇറങ്ങിയത്. അവരുടെ കേന്ദ്ര ഡിമാൻഡ്, പദ്ധതി നിർത്തിവച്ച് വീണ്ടും പഠന നടത്തണമെന്നുള്ളതാണ്. വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ സ്വീകരണ പരിപാടിയിൽ തൊള്ളതുറന്നു പ്രസംഗിച്ച പ്രതിപക്ഷ നേതാക്കന്മാർ അന്ന് ഈ സമരത്തിനു സർവ്വപിന്തുണയും നൽകി പദ്ധതി പ്രവർത്തനം നിർത്തിവയ്പിക്കാൻ ശ്രമിച്ചവർ ആയിരുന്നു,- ശശി തരൂർ എംപി ഒഴിച്ച്. അദ്ദേഹം അന്നും ഇന്നും അദാനിക്കൊപ്പമാണ്. നാട് വികസിക്കണമെങ്കിൽ അദാനിമാരെ പോഷിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇതു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തിലും കേരളം കണ്ടതാണ്.

യുഡിഎഫ് നേതാക്കളോട് ഒരു ചോദ്യം. ഒരു വർഷം മുമ്പ് നിങ്ങളുടെ ശാഠ്യത്തിനു മുന്നിൽ കേരള സർക്കാർ വഴങ്ങിയിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഗതി എന്താകുമായിരുന്നു? പദ്ധതി പ്രവർത്തനം നിർത്തിവയ്ക്കുന്നത് ഒഴികെ മത്സ്യത്തൊഴിലാളികളുടെ ഏതു ന്യായമായ ആവശ്യവും പരിഗണിക്കാൻ സർക്കാർ സന്നദ്ധമായിരുന്നല്ലോ. അന്നു പ്രതിപക്ഷനേതാവ് അടക്കമുള്ളവർ വിഴിഞ്ഞത്തു നടത്തിയ പ്രസംഗങ്ങൾ ഓർമ്മയുണ്ടോ?

ചിന്തയിലെ ഈ ലക്കത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കുന്നതുപോലെ മത്സ്യത്തൊഴിലാളികളോട് ഏറ്റവും അനുഭാവപൂർണ്ണമായ നിലപാടാണ് എൽഡിഎഫ് സർക്കാർ ഇതുവരെ സ്വീകരിച്ചു പോന്നതും ഇനി സ്വീകരിക്കാൻ പോകുന്നതും. പദ്ധതിയുടെ കരടുരേഖ പ്രകാരം 8 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടത്തിനു പരിഹാരമായി നൽകുന്നതിനു വകയിരുത്തിയ സ്ഥാനത്ത് ഇതുവരെ 2,600-ൽപ്പരം പേർക്ക് 99 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. ഇത് ഇനിയും വർദ്ധിപ്പിക്കണമെന്ന നിർദ്ദേശങ്ങളോട് സർക്കാർ അനുകൂലമായി പ്രതികരിക്കുകയും ചെയ്തുകഴിഞ്ഞു.

എന്തിനു വിഴിഞ്ഞം പദ്ധതിക്കെതിരെ വിധ്വംസക സമരങ്ങളുമായി യുഡിഎഫ് ഇറങ്ങി എന്നതിന്റെ രാഷ്ട്രീയം ജനങ്ങൾ നന്നായി തിരിച്ചറിയുന്നുണ്ട്. ഒരുകാലത്ത് കോൺഗ്രസിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലായിരുന്ന തീരദേശം ഇന്ന് ഇടതുപക്ഷത്തിന്റെ സ്വാധീനമേഖലകളിൽ ഒന്നാണ്. 47 തീരദേശ മണ്ഡലങ്ങളിൽ 41-ലും ഇടതുപക്ഷമാണ് വിജയിച്ചിട്ടുള്ളത്. ഈ സ്വാധീനത്തെ തകർക്കുന്നതിന് എന്ത് ഉപായവും സ്വീകരിക്കാൻ അവർ മടിക്കില്ലായെന്നു തെളിയിച്ചിരിക്കുകയാണ്. അതിനുവേണ്ടി വിഴിഞ്ഞം പോലൊരു പദ്ധതി തകർക്കാനും മടിക്കില്ല. ഇത്തരമൊരു വികസനവിരുദ്ധ കൂട്ടമായി യുഡിഎഫ് അധപതിച്ചിരിക്കുന്നു.

CPM LDF Thomasisaac udf VIZHINJAM PORT
T21 Media
  • Website

Keep Reading

എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം: ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങൾചുമത്തി

സുഭാഷിണി അലിയുടെ പേരിൽ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ

കേരള സ്റ്റോറി പ്രദർശനം തടയണം: തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സിപിഎം

ഇന്ത്യ കൂട്ടായ്‌മയുടെ സ്ഥാനാർഥി: വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്‌ രാഹുൽ

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം

പാലക്കാട് ഡിസിസി സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ ചേർന്നു

Add A Comment
Leave A Reply Cancel Reply

Top News

മുൻ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ബിജെപിയിൽ ചേരും

September 19, 2022

പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; കണ്ണൂരിൽ കെഎസ്ആർടിസി ബസിന് നേരെ ബോംബെറിഞ്ഞു

September 23, 2022

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പോലീസുകാർക്ക് നേരെയും ആക്രമണം

September 23, 2022

ഗവർണർ ആർഎസ്എസിൻ്റെ വിനീത ദാസൻ; എം വി ജയരാജൻ

September 19, 2022
Don't Miss

Retrobet Casino Retro Games & Modern Wins Await

anonymous April 24, 2025

There are no restrictions from the mobile site, which does not use a responsive design.…

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
Latest News

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025

Kostenlose Plinko Demo Online Zocken Ohne Risiko

April 8, 2025
About Us
About Us

T21 Media is a news-based website that comments on current affairs. In this post-truth era, we expose the lies, deliberate and selective omissions, and sensationalism around us frankly, freely, and fearlessly.

Email Us: t21socialmedia@gmail.com
Contact: +91-

Facebook X (Twitter) Instagram YouTube
Most Popular

‘സ്വപ്‌നയായിരുന്നു ഭേദം’, ഗവര്‍ണറെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ

September 19, 2022

കിഫ്ബിക്കല്ലിൽ കടിച്ച പല്ലു വീഴും; ഇഡിയ്ക്കു കുരുക്കു മുറുക്കാൻ സിപിഎം

August 10, 2022

ആരുടേതാണ് സര്‍ക്കാര്‍ ഖജനാവ് ? മോദി ഭരണത്തിനെതിരെ ബിജെപി എംപി വരുണ്‍ ഗാന്ധി

August 7, 2022
Our Picks

Retrobet Casino Retro Games & Modern Wins Await

April 24, 2025

Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis

April 10, 2025

Slottica Casino Polska Bonus 50fs

April 10, 2025
© T21 MEDIA 2025

Type above and press Enter to search. Press Esc to cancel.