സഹപ്രവർത്തകയെ മാനഭംഗപ്പെടുത്താനും കൃത്യം ഷൂട്ട് ചെയ്യാനും കൊട്ടേഷൻ കൊടുത്ത കേസ് നടന്ന് കൊണ്ടിരിക്കുന്നതിന് ഇടയിൽ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ആദ്യ കേസിൽ വിചാരണ തടവുകാരനായി ദീർഘനാൾ ജയിലിൽ കിടന്ന ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടത്തി എന്നാണ് പുതിയ കേസ്.
സംവിധായകൻ ബാലചന്ദ്രകുമാറാണ് ദിലീപിനെതിരെ മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി കെ എസ് സുദർശന്റെ കൈ വെട്ടാൻ ദിലീപ് തീരുമാനിച്ചിരുന്നു എന്ന ഗുരുതര ആരോപണമാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയിലുള്ളത്. കുറ്റകൃത്യത്തെ സംബന്ധിക്കുന്ന തെളിവുകളും ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ സമർപ്പിച്ചു. അന്വേഷണ സംഘത്തെ ആക്രമിക്കാൻ തീരുമാനിച്ചതിന് ഒപ്പം തെളിവ് നശിപ്പിക്കാൻ കൂട്ട് പ്രതിയായ പൾസർ സുനിയെയും അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ദിലീപിനെ ഉടൻ ചോദ്യം ചെയ്തേക്കും.
മലയാള മനസാക്ഷിയെ ഞെട്ടിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ വെള്ള പൂശാനുള്ള വലത്പക്ഷ മാധ്യമങ്ങളുടെ തീവ്ര ശ്രമങ്ങൾക്ക് ഇതോടെ കൂടുതൽ ക്ഷതം ഏറ്റിരിക്കുകയാണ്