- Wettanbieter Ohne Oasis 2025: Online Sportwetten Weniger Oasis
- Slottica Casino Polska Bonus 50fs
- Kostenlose Plinko Demo Online Zocken Ohne Risiko
- “Zocken Sie Plinko O Geld 2023
- Plinko Casinos 2025 Im Test >> Plinko Online Spielen
- Wettanbieter Unter Abzug Von Oasis Sportwetten Ohne Staatliche Beschränkungen I Am Test & Vergleich
- Gratis-slots Play Just For Fun 100 Free Spins-bonus
- Logowanie Na Slottica Kasyno
- Polskie Kasyna On The Web: Kompletny Przewodnik 2024
- “Spielen Sie Plinko O Geld 2023
- Kritische Rezension des Spiels für das Online-Casino Plinko
- Online Spielothek Sunmaker Spielothek-spiele Und Mehr”
- “Spielen Sie Plinko 1 Geld 2023
- Über 3 1000 Online-spiele Kostenlos Spielen
- Plinko Erfahrung ️ Plinko Casino Deutschland Erfahrungen
Author: T21 Media
മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്‍റെ നടപടി വേദനയുണ്ടാക്കുന്നെന്നും ജനവിരുദ്ധ നയങ്ങളവസാനിപ്പിച്ച് പ്രഫുൽ കെ പട്ടേലിനെ തിരികെ വിളിക്കണമെന്നും മോദിയോടാവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെയാണ് സമാന പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് എംകെ സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. ലക്ഷദ്വീപിൽ താമസിക്കുന്ന മുസ്ലിം ജനവിഭാഗത്തെ അന്യവത്കരിക്കുന്നതിനായി ജനവിരുദ്ധ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേലിന്‍റെ നടപടി വേദനയുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെടുകയും അദ്ദേഹത്തെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നീക്കം ചെയ്യുകയും വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്‍റെ ശക്തി ബഹുസ്വരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലുള്ളവർ ആഗ്രഹിക്കന്നതുപോലെ നാട്ടിലെത്തിയ കുഴൽ പണത്തിന്റെ അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന സൂചനകൾ പുറത്തുവരുന്നു . കേരളത്തിലെ ബിജെപിയുടെ വലിയ നേതാക്കൾ രാഷ്ട്രീയക്കുപ്പായമിട്ട് നടത്തുന്ന പണി കള്ളപ്പണം കടത്താണെന്ന നിർണായക തെളിവുകൾ കേരളത്തിലെ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചു.
ഇമ്മടെ ഇന്നത്തെ റോസ്റ്റിങ് താമരക്കുഴൽ.. റോസ്റ്റിങിന്റെ തലക്കെട്ട് ഇത്തിരി പൈങ്കിളിയും ലോക്കലുമാണെങ്കിലും സംഭവം കേന്ദ്രം വക ക്ലാസിക്കാണ്. ഒരു യമണ്ടൻ കൊട്ടേഷൻ കഥ. അടുത്ത ബെല്ലോടെ നാടകം ആരംഭിക്കും.
പിണറായി സർക്കാരിന്റെ അധികാരതുടർച്ച അസാധാരണ ജനവിധി ആണെന്ന് ഗവർണർ. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും. പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. രാവിലെ ഒമ്പതിന് പ്രസംഗം ആരംഭിച്ചു. സഭയിലെത്തിയ ഗവർണരെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എം ബി രാജേഷും ചേർന്ന് സ്വീകരിച്ചു. എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്.കോവിഡ് വാക്‌സിനേഷൻ മാതൃകാപരമായി നടപ്പാക്കുന്നു.കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ ഗതി മാറ്റും.വൈഫൈ സംസ്‌ഥാനത്ത് വിപുലമാക്കും. പാവപെട്ടവർക്ക് വൈഫൈ സൗജന്യമായി നൽകും. ഇൻഫോ പാർക്കും…
ഗാസയില്‍ ഇസ്രായേൽ നടത്തിയ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമായി പരിഗണിക്കണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്ത്. ഇസ്രായേല്‍ വിരുദ്ധതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് നെതന്യാഹു വ്യക്തമാക്കി. ഇന്നത്തെ ഈ നാണംകെട്ട തീരുമാനത്തിലൂടെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ കടുത്ത ഇസ്രഈല്‍ വിരുദ്ധത ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികളാണ് ലോകത്തില്‍ മുഴുവന്‍ തീവ്രവാദത്തെ വളര്‍ത്തുന്നത്,’ നെതന്യാഹു പറഞ്ഞു. അതേസമയം യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഫലസ്തീന്‍ രംഗത്തെത്തി. ഫലസ്തീനികളുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡന്റിന്റെ വംശ വെറിയോടെയുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡിന്റെ ഓർമ്മ പുതുക്കി ലോകജനത. ന്യൂയോർക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലും ജർമനി, ഗ്രീസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലും അനുസ്‌മരണ പരിപാടികൾ നടന്നു.കഴിഞ്ഞ വർഷം മെയ് 25നാണു ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. പൊലീസ് ഓഫീസർ ഡെറെക് ഷോവിൻ 9 മിനിറ്റും 29 സെക്കൻഡും കഴുത്തിൽ കാൽമുട്ട് അമർത്തിയതിനെത്തുടർന്നു ശ്വാസം മുട്ടിയാണു ഫ്ലോയ്ഡ് മരണമടഞ്ഞത്. അമേരിക്കയിൽ മാസങ്ങൾ നീണ്ട വംശീയവിരുദ്ധ പ്രക്ഷോഭത്തിനു ഫ്ലോയ്ഡിന്റെ മരണം കാരണമായി. ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ പൊലീസ് ഓഫീസർ ഡെറെക് ഷോവിന് കുറ്റക്കാരനെന്ന് കഴിഞ്ഞ മാസം യുഎസ് ജൂറി കണ്ടെത്തിയിരുന്നു. അതിനെ അനുസ്‌മരിച്ച് ഒന്നാം വാർഷികദിനത്തിൽ ഫ്ലോയിഡിനെ കൊലപ്പെടുത്തിയ മിനിയപൊളിസിൽ മിനിറ്റുകളോളം ആളുകൾ മുട്ടുകുത്തി. ഫ്‌ളോയിഡിന്റെ സഹോദരി ബ്രിജറ്റും കുടുംബാംഗങ്ങളും മിനിയപൊളിസിലെ പാർക്കിൽ “ജീവിതത്തിന്റെ ആഘോഷം’ എന്ന പേരിൽ അനുസ്‌മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിലെ മൗന പ്രാർത്ഥനയ്ക്ക് ശേഷം വീട്ടുകാർ ഭക്ഷണവും സംഗീതവും ഫ്ലോയ്ഡിന്റെ സ്മരണയ്ക്കു മുന്നിൽ നടത്തി. അതിനു ശേഷം വൈറ്റ്…
പലസ്‌തീൻ ജനതയെ സഹായിക്കാൻ ജറുസലേമിൽ കോൺസുലേറ്റ് ഓഫീസ് വീണ്ടും തുറക്കുമെന്ന് അമേരിക്ക. മുൻപ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരിക്കെയാണ് കോൺസുലേറ്റ് പൂട്ടിയത്. പലസ്‌തീന് നാല് കോടി ഡോളറിന്റെ സഹായവും നൽകുമെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ചൊവ്വാഴ്ചയാണ് അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിൽ എത്തിയത്. പാലസ്തീനിലെയും ഇസ്രായേലിലെയും നേതാക്കൻമാരുമായി ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു. സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും, ഒരു സഹായവും ഗാസ ഭരിക്കുന്ന ഹമാസിന്റെ പക്കൽ എത്താതെ നോക്കുമെന്നും സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്‌ദാനംചെയ്‌ത അദ്ദേഹം, ഒരു സഹായവും ഗാസ ഭരിക്കുന്ന ഹമാസിന്റെ പക്കൽ എത്താതെ നോക്കുമെന്നും ബ്ലിങ്കൻ വ്യക്തമാക്കി.പാലസ്തീനുമായുള്ള ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി വെസ്‌റ്റ് ബാങ്കിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം ബ്ലിങ്കൺ പറഞ്ഞു. എന്നാൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപ് ഇസ്രയേൽ അനുകൂല സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. മാത്രമല്ല പാലസ്തീനു അമേരിക്ക നൽകിയിരുന്ന സഹായങ്ങളും ട്രംപ് വിലക്കിയിരുന്നു. ബൈഡൻ പ്രസിഡന്റ്…
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 7 വർഷമായി ജനങ്ങൾ ഭീതിയോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ.. ജനങ്ങളെന്നു വെച്ചാൽ, ഭരണഘടനയിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനങ്ങൾ. അല്ലാത്തവർക്ക് സ്വഭാവികമായും സന്തോഷമായിരിക്കുമല്ലോ?.. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതുമുതലാണ് ജനങ്ങളിൽ ഈ ഭീതി മുളച്ചുപൊന്താൻ തുടങ്ങിയത്. രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും പോറലേൽക്കുന്ന നിമിഷങ്ങളിലൂടെയായിരുന്നു നമ്മുടെ യാത്ര.. കേരളമടക്കം സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഇവിടുത്തെ മതനിരപേക്ഷ ഇടതുപക്ഷ സർക്കാർ അത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിച്ചു. അപ്പോളും മനസ്സമാധാനത്തോടെ സ്നേഹത്തോടെ, സ്വാതന്ത്ര്യത്തോടെ, സഹകരണത്തോടെ ജനങ്ങൾ വസിക്കുന്ന ഒരു മനോഹര പ്രദേശമായിരുന്നു ലക്ഷദ്വീപ്. എന്നാൽ 2020 ഡിസംബറിൽ പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതോടെ, ജനങ്ങളുടെ ശാന്തജീവിതം തകർക്കാൻ എല്ലാ നടപടിയും ആരംഭിച്ചിരിക്കുന്നു. സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയാണ് ഈ നടപടികൾക്കു പിന്നിലെ പ്രധാന കാരണം. വംശീയ വിദ്വേഷത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനാണ് ശ്രമം. ഇവിടെ വസിക്കുന്നവരിൽ ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗമാണ്. വർഗീയക്കളിക്കൊപ്പം ടൂറിസത്തിന്റെ മറവിൽ ദ്വീപിനെ…
കോവിഡ് പ്രതിസന്ധിയുടെ രണ്ടാം തരംഗത്തിലും ഇന്ധനവില വീണ്ടും കൂട്ടി ജനങ്ങള ദ്രോഹിക്കുകയാണ് കേന്ദ്രസർക്കാർ. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 രൂപയിലെത്തി. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
കൊടകര കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ കടത്തു സംഘത്തിന് ജില്ലയില്‍ മുറി ഏര്‍പ്പാടാക്കിയത് ബിജെപി ജില്ലാ നേതൃത്വം അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാവുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി. 3 കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്തത്. ഇതോടെ ബിജെപി നേതൃത്വത്തിനെതിരെയുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റര്‍ പോലീസ് പരിശോധിച്ചതായും ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കി. ഹോട്ടലിലെ സിസിടി വി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ കുഴൽപണ ഇടപാടിന് മേൽനോട്ടം വഹിച്ച ബിജെപി ജില്ലാജനറൽ സെക്രട്ടറി കെ ആർ ഹരി , ട്രഷറർ സുജയ് സേനൻ എന്നിവരിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയ വിവരങ്ങൾ കൂടുതൽ ബിജെപി നേതാക്കളിലേക്കും തെളിവുകളിലേക്കും അന്വേഷണസംഘത്തെ എത്തിച്ചു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധർമരാജനും നേരത്തേ നൽകിയ മൊഴികളിൽ നിന്ന് അന്വേഷണസംഘം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി…